ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആഷിഷ് യെച്ചൂരി (34) കോവിഡ് ബാധിച്ചു മരിച്ചു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശിഷിന്റെ നില ഗുരുതരമായതിനെ തുടർന്ന് മേദാന്തയിലേക്കു മാറ്റുകയായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു മരണം.
പ്രമുഖ വാർത്താ പോർട്ടലായ ന്യൂസ് ലോണ്ട്രിയിൽ സീനിയർ കോപ്പി എഡിറ്ററായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവിൽ ഇംഗ്ലീഷ് എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. സ്വാതിയാണ് ഭാര്യ. അമ്മ ഇന്ദ്രാണി മജൂംദാർ, സഹോദരി അഖില.
കോവിഡ് ബാധിച്ച് മകൻ മരിച്ച വിവരം സീതാറാം യെച്ചൂരി ട്വിറ്ററിൽ അറിയിച്ചു. മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ വിടപറഞ്ഞ വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുകയാണ്. ആശിഷിനെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നുവെന്നും സീതാറാം യെച്ചൂരി കുറിച്ചു.
മകനു കോവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റൈനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.
പ്രമുഖ വാർത്താ പോർട്ടലായ ന്യൂസ് ലോണ്ട്രിയിൽ സീനിയർ കോപ്പി എഡിറ്ററായിരുന്നു ആശിഷ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18, ഏഷ്യാവിൽ ഇംഗ്ലീഷ് എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. സ്വാതിയാണ് ഭാര്യ. അമ്മ ഇന്ദ്രാണി മജൂംദാർ, സഹോദരി അഖില.
കോവിഡ് ബാധിച്ച് മകൻ മരിച്ച വിവരം സീതാറാം യെച്ചൂരി ട്വിറ്ററിൽ അറിയിച്ചു. മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ വിടപറഞ്ഞ വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുകയാണ്. ആശിഷിനെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും ശുചീകരണ തൊഴിലാളികൾക്കും തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നുവെന്നും സീതാറാം യെച്ചൂരി കുറിച്ചു.
മകനു കോവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റൈനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല.