ജക്കാർത്ത: ആഴക്കടലിൽ കാണാതായ ഇന്തോനേഷ്യൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചിൽ ഊർജിതമാക്കി. കെആർഐ നൻഗാള 402 ഡീസൽ മുങ്ങിക്കപ്പലാണ് 53 നാവികരുമായി കാണാതായത്. ബാലിയിൽനിന്ന് 96 കിലോമീറ്റർ അകലെ വച്ചാണു കപ്പൽ കാണാതായത്. മുങ്ങിക്കപ്പൽ ഇരുന്നൂറടിയിൽ കൂടുതൽ താഴ്ചയിലേക്ക് പോയതാവാം കാരണമെന്ന് നാവികസേന അറിയിച്ചു.
600- 700 അടി താഴ്ചയിലേക്ക് കപ്പൽ പോയിരിക്കാൻ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ നേവി അറിയിച്ചു. 200 അടിയിൽ കൂടുതൽ താഴ്ചയിലേക്ക് പോയാൽ മുങ്ങിക്കപ്പൽ തകരാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ, യുഎസ്, ജർമനി, ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങൾ ഇന്തോനേഷ്യക്കു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
600- 700 അടി താഴ്ചയിലേക്ക് കപ്പൽ പോയിരിക്കാൻ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ നേവി അറിയിച്ചു. 200 അടിയിൽ കൂടുതൽ താഴ്ചയിലേക്ക് പോയാൽ മുങ്ങിക്കപ്പൽ തകരാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ, യുഎസ്, ജർമനി, ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങൾ ഇന്തോനേഷ്യക്കു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.