ന്യൂഡൽഹി: ഇരട്ട വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ഉൾപ്പെടെ എല്ലാ വകഭേദത്തിൽപ്പെട്ടവയ്ക്കും ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഫലപ്രദമെന്ന് പഠനത്തിൽ കണ്ടെത്തിയതായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ജനിതക മാറ്റം സംഭവിച്ച വൈറസുകളെ നിർവീര്യമാക്കാൻ കോവാക്സിനു കഴിയും. ബ്രിട്ടണ്, സൗത്ത് ആഫ്രിക്കൻ വകഭേദങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ കോവാക്സിൻ ഫലം കണ്ടെത്തിയതായും ഐസിഎംആർ വിശദമാക്കി.
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പതിനാലായിരത്തിലധികം പേരുടെ സാംപിളുകൾ ജനിതക മാറ്റത്തിനു വിധേയമായതാണോ എന്നു പരിശോധിച്ചിരുന്നു. ഇതിൽ 1189 പേർക്കാണ് ആശങ്കയുണ്ടാക്കുന്ന വകഭേദം സ്ഥിരീകരിച്ചതായി ഇന്ത്യൻ ജീനോമിക് കണ്‍സോർഷ്യം കണ്ടെത്തിയത്. യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വൈറസ് വകഭേദങ്ങൾക്കു പുറമേ ഇരട്ടമാറ്റം വന്ന വകഭേദത്തിന്റെ സാന്നിധ്യവും ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വകഭേദം വന്ന വൈറസുകളിന്മേൽ ഐസിഎംആർ പഠനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ പതിനാലായിരത്തിലധികം പേരുടെ സാംപിളുകൾ ജനിതക മാറ്റത്തിനു വിധേയമായതാണോ എന്നു പരിശോധിച്ചിരുന്നു. ഇതിൽ 1189 പേർക്കാണ് ആശങ്കയുണ്ടാക്കുന്ന വകഭേദം സ്ഥിരീകരിച്ചതായി ഇന്ത്യൻ ജീനോമിക് കണ്‍സോർഷ്യം കണ്ടെത്തിയത്. യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വൈറസ് വകഭേദങ്ങൾക്കു പുറമേ ഇരട്ടമാറ്റം വന്ന വകഭേദത്തിന്റെ സാന്നിധ്യവും ഇന്ത്യയിൽ പലയിടത്തും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വകഭേദം വന്ന വൈറസുകളിന്മേൽ ഐസിഎംആർ പഠനം നടത്തിയത്.