ലക്നോ: ഗുണ്ടാനേതാവായ വികാസ് ദുബെയും അഞ്ച് അനുയായികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിന് അന്വേഷണ സമിതിയുടെ ക്ലീൻചിറ്റ്. ആരോപണങ്ങൾക്കു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി മുൻ ജഡ്ജി ബി.എസ്. ചൗഹാൻ അധ്യക്ഷനായ മൂന്നംഗ സമിതി പോലീസിനെ കുറ്റവിമുക്തരാക്കിയത്. അലഹാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ശശികാന്തും യുപി മുൻ ഡിജിപി കെ.എൽ. ഗുപ്തയുമാണ് അന്വേഷണ കമ്മീഷനിലെ മറ്റു രണ്ടംഗങ്ങൾ.
എട്ടു മാസത്തെ അന്വേഷണത്തിനുശേഷം തിങ്കളാഴ്ചയാണു സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് സുപ്രീം കോടതിക്കു സമർപ്പിക്കുമെന്ന് ഗുപ്ത പറഞ്ഞു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടും പോലീസ് അവകാശവാദത്തെ എതിർത്ത് ആരും മുന്നോട്ടുവന്നില്ലെന്നും വ്യാജ ഏറ്റുമുട്ടലാണെന്നു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തങ്ങളുടെ ഭാഗം അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് വാദത്തെ സാധൂകരിക്കുന്ന സാക്ഷികൾ അന്വേഷണ സമിതിക്കു മൊഴി നൽകിയെന്നും അദ്ദേഹം സൂചന നൽകി.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് കാണ്പുരിലെ ബിക്രൂവിൽ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻപോയ സംഘത്തിലെ എട്ടു പോലീസ് ഉദ്യോഗസ്ഥരെ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു.
വികാസ് ദുബെയെയും കൂട്ടാളികളെയും പിന്നീട് വിവിധ ഏറ്റുമുട്ടലുകളിലായി ഉത്തർപ്രദേശ് പോലീസ് വധിച്ചു. ഇതു വ്യാജ ഏറ്റുമുട്ടലുകളാണെന്നാണ് ആരോപണമുയർന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആറു പൊതുതാത്പര്യ ഹർജികളാണു സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. സംഭവത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാനുള്ള ഉത്തർപ്രദേശ് സർക്കാർ തീരുമാനത്തിനു ജൂലൈ 22ന് സുപ്രീംകോടതി അനുമതി നൽകി.
എട്ടു മാസത്തെ അന്വേഷണത്തിനുശേഷം തിങ്കളാഴ്ചയാണു സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് സുപ്രീം കോടതിക്കു സമർപ്പിക്കുമെന്ന് ഗുപ്ത പറഞ്ഞു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടും പോലീസ് അവകാശവാദത്തെ എതിർത്ത് ആരും മുന്നോട്ടുവന്നില്ലെന്നും വ്യാജ ഏറ്റുമുട്ടലാണെന്നു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ തങ്ങളുടെ ഭാഗം അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് വാദത്തെ സാധൂകരിക്കുന്ന സാക്ഷികൾ അന്വേഷണ സമിതിക്കു മൊഴി നൽകിയെന്നും അദ്ദേഹം സൂചന നൽകി.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിന് കാണ്പുരിലെ ബിക്രൂവിൽ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻപോയ സംഘത്തിലെ എട്ടു പോലീസ് ഉദ്യോഗസ്ഥരെ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു.
വികാസ് ദുബെയെയും കൂട്ടാളികളെയും പിന്നീട് വിവിധ ഏറ്റുമുട്ടലുകളിലായി ഉത്തർപ്രദേശ് പോലീസ് വധിച്ചു. ഇതു വ്യാജ ഏറ്റുമുട്ടലുകളാണെന്നാണ് ആരോപണമുയർന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആറു പൊതുതാത്പര്യ ഹർജികളാണു സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. സംഭവത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കാനുള്ള ഉത്തർപ്രദേശ് സർക്കാർ തീരുമാനത്തിനു ജൂലൈ 22ന് സുപ്രീംകോടതി അനുമതി നൽകി.