ഹരിറാംപുർ: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനം കടുപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
കോവിഡിന്റെ രണ്ടാംതരംഗം മോദി നിർമിത ദുരന്തമാണെന്നും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രിക്കസേര കളഞ്ഞിട്ടുപോകണമെന്നും മമത മോദിയോട് ആവശ്യപ്പെട്ടു.
മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യത്തു നിർമിച്ച 65 ശതമാനം മരുന്നും കയറ്റുമതി ചെയ്തെന്നും എന്തുകൊണ്ടാണ് മരുന്നുകൾ പൊതുവിപണിയിൽ ലഭിക്കാത്തതെന്നു മോദി വ്യക്തമാക്കണമെന്നും മാൽദ, ദക്ഷിണ ദിനാജ്പുർ ജില്ലകളിൽനടന്ന പൊതുയോഗങ്ങളിൽ മമത ആവശ്യപ്പെട്ടു.
അവസാന മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം നടത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെ വിമർശിച്ച മമത, തെരഞ്ഞെടുപ്പ് പ്രചാരണവും കോവിഡ് പ്രതിരോധവും ഒപ്പത്തിനൊപ്പം കൊണ്ടുപോകേണ്ട അവസ്ഥയിലാണു താനെന്നും ചൂണ്ടിക്കാട്ടി.
കോവിഡിന്റെ രണ്ടാംതരംഗം മോദി നിർമിത ദുരന്തമാണെന്നും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രിക്കസേര കളഞ്ഞിട്ടുപോകണമെന്നും മമത മോദിയോട് ആവശ്യപ്പെട്ടു.
മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യത്തു നിർമിച്ച 65 ശതമാനം മരുന്നും കയറ്റുമതി ചെയ്തെന്നും എന്തുകൊണ്ടാണ് മരുന്നുകൾ പൊതുവിപണിയിൽ ലഭിക്കാത്തതെന്നു മോദി വ്യക്തമാക്കണമെന്നും മാൽദ, ദക്ഷിണ ദിനാജ്പുർ ജില്ലകളിൽനടന്ന പൊതുയോഗങ്ങളിൽ മമത ആവശ്യപ്പെട്ടു.
അവസാന മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം നടത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെ വിമർശിച്ച മമത, തെരഞ്ഞെടുപ്പ് പ്രചാരണവും കോവിഡ് പ്രതിരോധവും ഒപ്പത്തിനൊപ്പം കൊണ്ടുപോകേണ്ട അവസ്ഥയിലാണു താനെന്നും ചൂണ്ടിക്കാട്ടി.