മുംബൈ: ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിക്കും ബൈക്കുള സെൻട്രൽ ജയിലിലെ 39 സഹതടവുകാർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
വനിതാ തടവുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഞായറാഴ്ച ജയിലിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു. 350 വനിതകൾക്കും 225 പുരുഷന്മാർക്കും 60 ജയിൽ ജീവനക്കാർക്കുമാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച 40 പേരെയും പതാങ്കർ സ്കൂളിലെ ഐസൊലേഷൻ സെന്ററിലേക്കു മാറ്റി. ഇന്ദ്രാണി മുൻ ഭർത്താക്കന്മാരായ സഞ്ജീവ് ഖന്ന, പീറ്റർ മുഖർജി എന്നിവർക്കൊപ്പം ചേർന്ന് മകളായ ഷീന ബോറയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
വനിതാ തടവുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഞായറാഴ്ച ജയിലിൽ ആന്റിജൻ പരിശോധന നടത്തിയിരുന്നു. 350 വനിതകൾക്കും 225 പുരുഷന്മാർക്കും 60 ജയിൽ ജീവനക്കാർക്കുമാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച 40 പേരെയും പതാങ്കർ സ്കൂളിലെ ഐസൊലേഷൻ സെന്ററിലേക്കു മാറ്റി. ഇന്ദ്രാണി മുൻ ഭർത്താക്കന്മാരായ സഞ്ജീവ് ഖന്ന, പീറ്റർ മുഖർജി എന്നിവർക്കൊപ്പം ചേർന്ന് മകളായ ഷീന ബോറയെ കൊലപ്പെടുത്തിയെന്നാണ് കേസ്.