യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും ഒന്നടങ്കം പിന്മാറാനുള്ള പ്രധാന കാരണം ആരാധകരുടെ ഇടപെടലായിരുന്നു. മത്സരത്തിനു മുന്പ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ലിവർപൂൾ ആരാധകർ, ലീഡ്സ് ആരാധകർക്കൊപ്പം ചേർന്ന് ലിവർപൂളിനെതിരേ മുദ്രാവാക്യം മുഴക്കി.
ബ്രൈറ്റണിനെതിരായ ഹോം മത്സരത്തിനായെത്തിയ ചെൽസി ടീം ബസ് സ്റ്റേഡിയത്തിനു പുറത്തുവച്ച് ആയിരത്തിലധികം വരുന്ന ആരാധകർ തടഞ്ഞു. ടെക്നിക്കൽ ആൻഡ് പെർഫോമൻസ് ഡയറക്ടറായ പീറ്റർ ചെക് കെഞ്ചിക്കേണിട്ടാണു ചെൽസി ആരാധകർ കടത്തിവിട്ടത്. മത്സരശേഷം കളിക്കാർ ചെൽസി ചെയർമാൻ ബ്രൂസ് ബക്കിനെ കണ്ട് സൂപ്പർ ലീഗിനോടു തങ്ങൾക്കു താത്പര്യമില്ലെന്ന് അറിയിച്ചു.
ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള, ചെൽസി പരിശീലകൻ തോമസ് ടൂഹെൽ എന്നിവർ സൂപ്പർ ലീഗിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയിരുന്നു.
സൂപ്പർ ലീഗ് പ്രഖ്യാപിച്ച ആറ് ക്ലബ്ബുകളെ പുറത്താക്കണമെന്ന് പ്രീമിയർ ലീഗിലെ 14 ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സണ് പ്രീമിയർ ലീഗിലെ ക്യാപ്റ്റന്മാരുടെയും യോഗം വിളിക്കുകയും സൂപ്പർ ലീഗിൽനിന്നു പിന്മാറുന്നതടക്കം ചർച്ച ചെയ്തു.
ലിവർപൂൾ പിന്മാറിയതായി പ്രഖ്യാപിച്ചതോടെ ക്ലബ്ബിന്റെ ആരാധക ഗ്രൂപ്പായ സ്പിയോണ് കോപ് 1906 തങ്ങളുടെ പതാക ആൻഫീൽഡിൽ തിരികെ സ്ഥാപിക്കുമെന്ന് അറിയിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് എഡ് വുഡ്വാർഡ് രാജിവച്ചു. സൂപ്പർ ലീഗ് വിവാദവുമാണു പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന.
പിന്മാറ്റത്തിന്റെ കാരണം
12:08 AM Apr 22, 2021 | Deepika.com