ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരേ യുപി സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
ലക്നൗ, പ്രയാഗ് രാജ്, വാരാണസി, കാണ്‍പുർ, ഗോരഖ്പുർ എന്നിവിടങ്ങളിൽ ഏപ്രിൽ 26 വരെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നു യുപി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
കോവിഡ് പ്രതിരോധ നടപടികൾ സംസ്ഥാന സർക്കാർ കർശനമായി തുടരുന്നുണ്ട്. വേണ്ടത്ര മുൻകരുതലുകളും എടുത്തിട്ടുണ്ട്.
മൊത്തം അടച്ചുപൂട്ടുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും സർക്കാർ വിശദമാക്കി. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യുവും ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. അവശ്യസേവനങ്ങൾക്കു തടസമുണ്ടാകില്ല. ഇതിനു പുറമേ എല്ലാ ദിവസവും രാത്രികർഫ്യു തുടരുമെന്നും സംസ്ഥാന സർക്കാർ വിശദമാക്കുന്നു.
ലക്നൗ, പ്രയാഗ് രാജ്, വാരാണസി, കാണ്‍പുർ, ഗോരഖ്പുർ എന്നിവിടങ്ങളിൽ ഏപ്രിൽ 26 വരെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നു യുപി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
കോവിഡ് പ്രതിരോധ നടപടികൾ സംസ്ഥാന സർക്കാർ കർശനമായി തുടരുന്നുണ്ട്. വേണ്ടത്ര മുൻകരുതലുകളും എടുത്തിട്ടുണ്ട്.
മൊത്തം അടച്ചുപൂട്ടുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും സർക്കാർ വിശദമാക്കി. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യുവും ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. അവശ്യസേവനങ്ങൾക്കു തടസമുണ്ടാകില്ല. ഇതിനു പുറമേ എല്ലാ ദിവസവും രാത്രികർഫ്യു തുടരുമെന്നും സംസ്ഥാന സർക്കാർ വിശദമാക്കുന്നു.