അഹമ്മദാബാദ്: ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ ബെഡുകളുണ്ടെന്ന ഗുജറാത്ത് സർക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തു ഹൈക്കോടതി. ബെഡുകൾ ഒഴിവുണ്ടെങ്കിൽ എന്തുകൊണ്ടാണു രോഗികളെ അഡ്മിറ്റ് ചെയ്യാൻ മടിക്കുന്നതെന്നാണു ഹൈക്കോടതിയുടെ ചോദിച്ചത്.
സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് കോവിഡ് കേന്ദ്രങ്ങളിലുമായി 79,944 ബെഡുകളുണ്ടെന്നും ഇതിൽ 55,783 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനോടു പ്രതികരിക്കവെയാണു കോടതിയുടെ ഭാഗത്തുനിന്നു വിമർശന പരാമർശങ്ങളുണ്ടായത്.
സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് കോവിഡ് കേന്ദ്രങ്ങളിലുമായി 79,944 ബെഡുകളുണ്ടെന്നും ഇതിൽ 55,783 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനോടു പ്രതികരിക്കവെയാണു കോടതിയുടെ ഭാഗത്തുനിന്നു വിമർശന പരാമർശങ്ങളുണ്ടായത്.