ന്യൂഡൽഹി: രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ വീണ്ടും തെരുവിലാണെന്നും അവരെ സഹായിക്കാൻ കേന്ദ്രസർക്കാർ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക്ഡൗണ്‍ അടക്കമുള്ള കടുത്ത നടപടികളിലേക്കു സംസ്ഥാനങ്ങൾ കടക്കുന്നതിനിടെ കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്യുന്നതു ചൂണ്ടിക്കാട്ടിയാണ് രാഹുൽ കേന്ദ്രസർക്കാരിനോട് ഈ ആവശ്യമുന്നയിച്ചത്.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രാഹുൽ പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനത്തിനു പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സർക്കാരിന്റെ നടപടി ഏതു പൊതുജന ക്ഷേമ പ്രവർത്തനമാണെന്നും മറ്റൊരു ട്വീറ്റിൽ രാഹുൽ ചോദിക്കുന്നു.
അതേസമയം, ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം ആരംഭിച്ചു. ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ആരും നഗരം വിട്ടുപോകരുതെന്നും ഒരാഴ്ചയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അറിയിച്ചിരുന്നു.
കുടിയേറ്റ തൊഴിലാളികളെ സഹായിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രാഹുൽ പറഞ്ഞു. അതേസമയം, കോവിഡ് വ്യാപനത്തിനു പൊതുജനങ്ങളെ കുറ്റപ്പെടുത്തുന്ന സർക്കാരിന്റെ നടപടി ഏതു പൊതുജന ക്ഷേമ പ്രവർത്തനമാണെന്നും മറ്റൊരു ട്വീറ്റിൽ രാഹുൽ ചോദിക്കുന്നു.
അതേസമയം, ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം ആരംഭിച്ചു. ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ആരും നഗരം വിട്ടുപോകരുതെന്നും ഒരാഴ്ചയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അറിയിച്ചിരുന്നു.