മുംബൈ: കയറ്റുമതി നിരോധനമേർപ്പെടുത്തിയ റെംഡിസിവിർ മരുന്ന് ബിജെപി നേതാവ് വിതരണം ചെയ്തെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. ഉത്തര മഹാരാഷ്ട്രയിൽനിന്നുള്ള മുൻ എംഎൽഎ സിരിഷ് ചൗധരിക്കെതിരേയാണ് ആരോപണം.
ബ്രൂക്ക് ഫാർമാന്ദ് എന്ന മരുന്നുകന്പനി വിദേശത്തേക്കു കയറ്റി അയയ്ക്കാൻ നിർമിച്ച റെംഡിസിവിർ സ്റ്റോക്കിലെ 20,000 ചെറുകുപ്പികൾ ഒരു ബിജെപി നേതാവിന് എങ്ങനെയാണു വിതരണം ചെയ്യാൻ കഴിയുന്നത്?.ഇതു ചെയ്യാൻ അവർക്കു ലൈസൻസ് ഇല്ല. നന്ദുർബർ, ധുലെ, ജൽഗാവ് ജില്ലകളിൽ ബിജെപി നേതാവ് കരിഞ്ചന്തയിൽ റെംഡിസിവിർ വിതരണം ചെയ്തു. നന്ദുർബറിൽ ചൗധരിയുടെ ഉടമസ്ഥതയിലുള്ള ഹിര എക്സിക്യൂട്ടീവ് ഹോട്ടലിൽനിന്നു മരുന്നു വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും എൻസിപി വക്താവുകൂടിയായ നവാബ് മാലിക് ആരോപിച്ചു.
ദാമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രൂക്ക് ഫാർമ കന്പനി വിദേശത്തേക്കു റെംഡിസിവിർ കയറ്റുമതി ചെയ്യുന്നതു കേന്ദ്ര സർക്കാർ വിലക്കിയതാണ്. മഹാരാഷ്ട്രയിൽ മാത്രമാണ് ഇവർക്കു മരുന്ന് വിതരണം ചെയ്യാൻ അനുമതിയുള്ളത്.
"എക്സ്പോർട്ട് ഒണ്‍ലി’ എന്നു രേഖപ്പെടുത്തിയ മരുന്നുകുപ്പികളാണ് ബിജെപി നേതാവ് വിതരണം ചെയ്തത്.
എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. ബിജെപി നേതാക്കൾ വഴി റെംഡിസിവിർ മരുന്ന് ജനങ്ങൾക്കു ലഭിക്കുന്നതിലുള്ള അതൃപ്തിയാണ് ആരോപണങ്ങൾക്കു പിന്നിലെന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിൽ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ധരേക്കർ പറഞ്ഞു.
ബ്രൂക്ക് ഫാർമാന്ദ് എന്ന മരുന്നുകന്പനി വിദേശത്തേക്കു കയറ്റി അയയ്ക്കാൻ നിർമിച്ച റെംഡിസിവിർ സ്റ്റോക്കിലെ 20,000 ചെറുകുപ്പികൾ ഒരു ബിജെപി നേതാവിന് എങ്ങനെയാണു വിതരണം ചെയ്യാൻ കഴിയുന്നത്?.ഇതു ചെയ്യാൻ അവർക്കു ലൈസൻസ് ഇല്ല. നന്ദുർബർ, ധുലെ, ജൽഗാവ് ജില്ലകളിൽ ബിജെപി നേതാവ് കരിഞ്ചന്തയിൽ റെംഡിസിവിർ വിതരണം ചെയ്തു. നന്ദുർബറിൽ ചൗധരിയുടെ ഉടമസ്ഥതയിലുള്ള ഹിര എക്സിക്യൂട്ടീവ് ഹോട്ടലിൽനിന്നു മരുന്നു വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും എൻസിപി വക്താവുകൂടിയായ നവാബ് മാലിക് ആരോപിച്ചു.
ദാമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രൂക്ക് ഫാർമ കന്പനി വിദേശത്തേക്കു റെംഡിസിവിർ കയറ്റുമതി ചെയ്യുന്നതു കേന്ദ്ര സർക്കാർ വിലക്കിയതാണ്. മഹാരാഷ്ട്രയിൽ മാത്രമാണ് ഇവർക്കു മരുന്ന് വിതരണം ചെയ്യാൻ അനുമതിയുള്ളത്.
"എക്സ്പോർട്ട് ഒണ്‍ലി’ എന്നു രേഖപ്പെടുത്തിയ മരുന്നുകുപ്പികളാണ് ബിജെപി നേതാവ് വിതരണം ചെയ്തത്.
എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു. ബിജെപി നേതാക്കൾ വഴി റെംഡിസിവിർ മരുന്ന് ജനങ്ങൾക്കു ലഭിക്കുന്നതിലുള്ള അതൃപ്തിയാണ് ആരോപണങ്ങൾക്കു പിന്നിലെന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിൽ പ്രതിപക്ഷ നേതാവ് പ്രവീണ്‍ ധരേക്കർ പറഞ്ഞു.