ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നൽകിയ കോവിഡ് വാക്സിനിൽ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്സിൻ ഉപയോഗ ശൂന്യമായത്. വാക്സിൻ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.
വാക്സിന്റെ ഒരു വയലിൽ പത്ത് പേർക്കുള്ള ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ പത്ത് ഡോസും ഉപയോഗിക്കണം. ബാക്കി വന്നാൽ അത് ഉപയോഗ ശൂന്യമായി പോകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലാണ് ഉപയോഗ ശൂന്യമായി പോയത് 44.78 ലക്ഷം വാക്സിൻ ഡോസുകളാണ്. ഏപ്രിൽ 11 വരെ വിവിധ സംസ്ഥാനങ്ങൾക്കായി വിതരം ചെയ്തത് 10.34 കോടി ഡോസ് വാക്സിനുകളാണെന്നും വിവരാവകാശ രേഖയിലുണ്ട്.
തമിഴ്നാട് ഉപയോഗ ശൂന്യമാക്കിയത് 12.10 ശതമാനം ഡോസുകളാണ്. ഹരിയാന (9.74 ശതമാനം), പഞ്ചാബ് (8.12 ശതമാനം), മണിപ്പൂർ (7.8 ശതമാനം), തെലുങ്കാന (7.55 ശതമാനം) എന്നി സംസ്ഥാനങ്ങൾ വാക്സിൻ ഉപയോഗ ശൂന്യമാക്കിയതിൽ മുന്നിൽ നിൽക്കുന്നു. കേരളത്തിനു പിന്നാലെ പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മിസോറാം, ഗോവ, ദാമൻ ദ്യു, ആൻഡമാൻ- നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങൾ മികച്ച രീതിയിൽ വാക്സിൻ ഉപയോഗിച്ചെന്നും വിശദമാക്കുന്നു.
വാക്സിന്റെ ഒരു വയലിൽ പത്ത് പേർക്കുള്ള ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ പത്ത് ഡോസും ഉപയോഗിക്കണം. ബാക്കി വന്നാൽ അത് ഉപയോഗ ശൂന്യമായി പോകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലാണ് ഉപയോഗ ശൂന്യമായി പോയത് 44.78 ലക്ഷം വാക്സിൻ ഡോസുകളാണ്. ഏപ്രിൽ 11 വരെ വിവിധ സംസ്ഥാനങ്ങൾക്കായി വിതരം ചെയ്തത് 10.34 കോടി ഡോസ് വാക്സിനുകളാണെന്നും വിവരാവകാശ രേഖയിലുണ്ട്.
തമിഴ്നാട് ഉപയോഗ ശൂന്യമാക്കിയത് 12.10 ശതമാനം ഡോസുകളാണ്. ഹരിയാന (9.74 ശതമാനം), പഞ്ചാബ് (8.12 ശതമാനം), മണിപ്പൂർ (7.8 ശതമാനം), തെലുങ്കാന (7.55 ശതമാനം) എന്നി സംസ്ഥാനങ്ങൾ വാക്സിൻ ഉപയോഗ ശൂന്യമാക്കിയതിൽ മുന്നിൽ നിൽക്കുന്നു. കേരളത്തിനു പിന്നാലെ പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മിസോറാം, ഗോവ, ദാമൻ ദ്യു, ആൻഡമാൻ- നിക്കോബാർ, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങൾ മികച്ച രീതിയിൽ വാക്സിൻ ഉപയോഗിച്ചെന്നും വിശദമാക്കുന്നു.