ഗ്വാ ളിയർ: ഡൽഹിയിൽനിന്ന് കുടിയേറ്റത്തൊഴിലാളികളുമായി മധ്യപ്രദേശിലേക്കുവന്ന ബസ് ഗ്വാളിയറിലെ ടിക്കംഗഡിൽ ദേശീയപാതയിൽ നിയന്ത്രണംവിട്ടുമറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഒൻപതിനായിരുന്നു ദുരന്തം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. നൂറോളം പേർ ബസിലുണ്ടായിരുന്നതായാണു വിവരം. ബസിനു മുകളിലും ആളുകളുണ്ടായിരുന്നു. ഡൽഹിയിൽനിന്ന് ടികാംഗഢ് വരെ 700 രൂപയാണ് കണ്ടക്ടർ ഈടാക്കിയതെന്ന് അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു. രാജസ്ഥാനിലെ ധോൽപുരിൽ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ഡ്രൈവർ ഉൾപ്പെടെയുള്ളവർ മദ്യപിച്ചിരുന്നതായും യാത്രക്കാർ ആരോപിച്ചു.
ഇന്നലെ രാവിലെ ഒൻപതിനായിരുന്നു ദുരന്തം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. നൂറോളം പേർ ബസിലുണ്ടായിരുന്നതായാണു വിവരം. ബസിനു മുകളിലും ആളുകളുണ്ടായിരുന്നു. ഡൽഹിയിൽനിന്ന് ടികാംഗഢ് വരെ 700 രൂപയാണ് കണ്ടക്ടർ ഈടാക്കിയതെന്ന് അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ പറഞ്ഞു. രാജസ്ഥാനിലെ ധോൽപുരിൽ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ഡ്രൈവർ ഉൾപ്പെടെയുള്ളവർ മദ്യപിച്ചിരുന്നതായും യാത്രക്കാർ ആരോപിച്ചു.