എൻജമേന: ആഫ്രിക്കൻ രാജ്യമായ ചാഡിനെ മൂന്നു പതിറ്റാണ്ടായി ഭരിക്കുന്ന പ്രസിഡന്റ് ഇദ്രിസ് ഡെബി(68) വിമതരുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അദ്ദേഹം ആറാം വട്ടവും തെരഞ്ഞെടുപ്പിൽ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് മരണവാർത്ത പുറത്തുവന്നത്.
രാജ്യത്തിന്റെ വടക്ക് ലിബിയൻ അതിർത്തിയിൽ വിമതരെ നേരിടുന്ന പട്ടാളത്തെ സന്ദർശിക്കുകയായിരുന്ന ഡെബി യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അറിയിച്ചത്. വിദൂരപ്രദേശത്ത് നടന്ന സംഭവമായതിനാൽ ഡെബിയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1990ൽ അന്നത്തെ പ്രസിഡന്റ് ഹിസ്സെൻ ഹാബ്രെയെ വിമതർ പുറത്താക്കിയപ്പോൾ, സായുധ കമാൻഡറായിരുന്ന ഡെബി അധികാരം പിടിക്കുകയായിരുന്നു. തുടർന്ന് പലവട്ടം അട്ടിമറികളെ അതിജീവിച്ചിട്ടുണ്ട്.
ചാഡിന്റെ മുൻ കൊളോണിയൽ മേധാവിയായ ഫ്രാൻസുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ഡെബി നല്ലബന്ധം പുലർത്തിയിരുന്നു. ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദികൾക്കെതിരായ പാോരാട്ടത്തിന് ശക്തമായ പിന്തുണ നല്കി.
ഏപ്രിൽ 11നു നടന്ന തെരഞ്ഞെടുപ്പിൽ ഡെബിക്ക് 80 ശതമാനം ഭൂരിപക്ഷം ലഭിക്കുമെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന ഇടക്കാലഫലങ്ങളിൽ വ്യക്തമായത്.
ഡെബിയുടെ ഭരണത്തെ എതിർക്കുന്ന ഫാക്ട് (ഫ്രണ്ട് ഫോർ ചേഞ്ച് ആൻഡ് കൺകോർഡ് ഇൻ ചാഡ്) എന്ന വിമതസംഘടന തെരഞ്ഞെടുപ്പുദിനം ലിബിയൻ അതിർത്തിയിലെ സൈനിക പോസ്റ്റുകൾ ആക്രമിച്ച് തലസ്ഥാനമായ എൻജമേനയിലേക്കു മുന്നേറാൻ തുടങ്ങിയിരുന്നു. ഇവരെ നേരിടുന്ന സൈനികർക്കൊപ്പമായിരുന്നു ഡെബി.
പ്രസിഡന്റിന്റെ മരണത്തോടെ സർക്കാരും പാർലമെന്റും പിരിച്ചുവിട്ടതായി സൈന്യം അറിയിച്ചു. 18 മാസത്തെ ഭരണത്തിനായി സൈനിക കൗൺസിൽ രൂപീകരിച്ചു. ഡെബിയുടെ മകനും സൈനിക ജനറലുമായ മഹ്മുദ് ഇബിൻ ഡെബി ഇറ്റ്നോ ആണ് കൗൺസിൽ മേധാവി.
രാജ്യത്തിന്റെ വടക്ക് ലിബിയൻ അതിർത്തിയിൽ വിമതരെ നേരിടുന്ന പട്ടാളത്തെ സന്ദർശിക്കുകയായിരുന്ന ഡെബി യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അറിയിച്ചത്. വിദൂരപ്രദേശത്ത് നടന്ന സംഭവമായതിനാൽ ഡെബിയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1990ൽ അന്നത്തെ പ്രസിഡന്റ് ഹിസ്സെൻ ഹാബ്രെയെ വിമതർ പുറത്താക്കിയപ്പോൾ, സായുധ കമാൻഡറായിരുന്ന ഡെബി അധികാരം പിടിക്കുകയായിരുന്നു. തുടർന്ന് പലവട്ടം അട്ടിമറികളെ അതിജീവിച്ചിട്ടുണ്ട്.
ചാഡിന്റെ മുൻ കൊളോണിയൽ മേധാവിയായ ഫ്രാൻസുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ഡെബി നല്ലബന്ധം പുലർത്തിയിരുന്നു. ആഫ്രിക്കയിലെ ഇസ്ലാമിക തീവ്രവാദികൾക്കെതിരായ പാോരാട്ടത്തിന് ശക്തമായ പിന്തുണ നല്കി.
ഏപ്രിൽ 11നു നടന്ന തെരഞ്ഞെടുപ്പിൽ ഡെബിക്ക് 80 ശതമാനം ഭൂരിപക്ഷം ലഭിക്കുമെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന ഇടക്കാലഫലങ്ങളിൽ വ്യക്തമായത്.
ഡെബിയുടെ ഭരണത്തെ എതിർക്കുന്ന ഫാക്ട് (ഫ്രണ്ട് ഫോർ ചേഞ്ച് ആൻഡ് കൺകോർഡ് ഇൻ ചാഡ്) എന്ന വിമതസംഘടന തെരഞ്ഞെടുപ്പുദിനം ലിബിയൻ അതിർത്തിയിലെ സൈനിക പോസ്റ്റുകൾ ആക്രമിച്ച് തലസ്ഥാനമായ എൻജമേനയിലേക്കു മുന്നേറാൻ തുടങ്ങിയിരുന്നു. ഇവരെ നേരിടുന്ന സൈനികർക്കൊപ്പമായിരുന്നു ഡെബി.
പ്രസിഡന്റിന്റെ മരണത്തോടെ സർക്കാരും പാർലമെന്റും പിരിച്ചുവിട്ടതായി സൈന്യം അറിയിച്ചു. 18 മാസത്തെ ഭരണത്തിനായി സൈനിക കൗൺസിൽ രൂപീകരിച്ചു. ഡെബിയുടെ മകനും സൈനിക ജനറലുമായ മഹ്മുദ് ഇബിൻ ഡെബി ഇറ്റ്നോ ആണ് കൗൺസിൽ മേധാവി.