ന്യൂഡൽഹി: മേയ് ഒന്നുമുതൽ 18 വയസ് കഴിഞ്ഞവർക്കു വാക്സിൻ നല്കുമെന്നു കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. സ്വകാര്യ ആശുപത്രികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വാക്സിൻ നിർമാതാക്കളിൽനിന്നു നേരിട്ട് വാക്സിൻ വാങ്ങാൻ അനുമതി നല്കിയിട്ടുണ്ട്.
വാക്സിൻ നിർമാതാക്കൾ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി(സിഡിഎൽ) മുഖേന പുറത്തിറക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സർക്കാരിനു നല്കണം. ബാക്കിയുള്ള 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിയിലും വിൽക്കാം. ഇതിന്റെ വില മേയ് ഒന്നിനു മുന്പ് വാക്സിൻ നിർമാതാക്കൾക്കു നിശ്ചയിക്കാം.
ആദ്യ ഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണു വാക്സിൻ നല്കിയത്. രണ്ടാം ഘട്ടത്തിൽ 60 വയസിനു മുകളിലുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിനു മുകളിലുള്ളവർക്കും വാക്സിൻ നല്കിയിരുന്നു. ഈ വിഭാഗങ്ങൾക്കുള്ള സൗജന്യ വാക്സിൻ വിതരണം തുടരും.
വാക്സിൻ നിർമാതാക്കൾ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി(സിഡിഎൽ) മുഖേന പുറത്തിറക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സർക്കാരിനു നല്കണം. ബാക്കിയുള്ള 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിയിലും വിൽക്കാം. ഇതിന്റെ വില മേയ് ഒന്നിനു മുന്പ് വാക്സിൻ നിർമാതാക്കൾക്കു നിശ്ചയിക്കാം.
ആദ്യ ഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണു വാക്സിൻ നല്കിയത്. രണ്ടാം ഘട്ടത്തിൽ 60 വയസിനു മുകളിലുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിനു മുകളിലുള്ളവർക്കും വാക്സിൻ നല്കിയിരുന്നു. ഈ വിഭാഗങ്ങൾക്കുള്ള സൗജന്യ വാക്സിൻ വിതരണം തുടരും.