ന്യൂഡൽഹി: വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ ഫ്രാൻസ് സന്ദർശനത്തിനായി പുറപ്പെട്ടു. വ്യോമമേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം.
നാലുദിന സന്ദർശനത്തിനിടെ ഫ്രഞ്ച് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്ന ബദൗരിയ, സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും സന്ദർശിക്കുമെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. ഫ്രഞ്ച് തുറമുഖനഗരമായ ബോർഡോയിലെ മെരിനാക് വ്യോമതാവളത്തിൽനിന്ന് 5-6 റഫാൽ ജെറ്റുകളുടെ ബാച്ച് ബദൗരിയ ഇന്ത്യയിലേക്കു ഫ്ളാഗ് ഓഫ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
ഏപ്രിൽ അവസാനത്തോടെ ആറു റഫാൽ ജെറ്റുകൾ നൽകാമെന്നാണ് നിർമാതാക്കളായ ദസോ ഏവിയേഷൻ അറിയിച്ചിരുന്നത്. ഫ്രഞ്ച് വ്യോമസേനയുടെയും സ്പേസ് ഫോഴ്സിന്റെയും മേധാവിയായ ജനറൽ ഫിലിപ്പ് ലവിൻ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.
നാലുദിന സന്ദർശനത്തിനിടെ ഫ്രഞ്ച് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്ന ബദൗരിയ, സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും സന്ദർശിക്കുമെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. ഫ്രഞ്ച് തുറമുഖനഗരമായ ബോർഡോയിലെ മെരിനാക് വ്യോമതാവളത്തിൽനിന്ന് 5-6 റഫാൽ ജെറ്റുകളുടെ ബാച്ച് ബദൗരിയ ഇന്ത്യയിലേക്കു ഫ്ളാഗ് ഓഫ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
ഏപ്രിൽ അവസാനത്തോടെ ആറു റഫാൽ ജെറ്റുകൾ നൽകാമെന്നാണ് നിർമാതാക്കളായ ദസോ ഏവിയേഷൻ അറിയിച്ചിരുന്നത്. ഫ്രഞ്ച് വ്യോമസേനയുടെയും സ്പേസ് ഫോഴ്സിന്റെയും മേധാവിയായ ജനറൽ ഫിലിപ്പ് ലവിൻ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.