ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച് രാജ്യം. പ്രതിദിന കോവിഡ് വ്യാപനം ഇന്നലെ രണ്ടര ലക്ഷം പിന്നിട്ടപ്പോൾ കോവിഡ് അനുബന്ധ രോഗങ്ങൾ മൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 1501 രേഖപ്പെടുത്തി. തുടർച്ചയായ നാലാം ദിവസമാണ് രണ്ടു ലക്ഷത്തിനു മുകളിൽ പ്രതിദിന രോഗവ്യാപനം സ്ഥിരീകരിക്കുന്നത്.
ശനിയാഴ്ച 2.34 ലക്ഷം ആയിരുന്ന പ്രതിദിന രോഗികളുടെ കണക്കാണ് ഇന്നലെ 2.61 ലക്ഷമായി ഉയർന്നത്. മഹാരാഷ്ട്ര (67,123), ഉത്തർപ്രദേശ് (27,734), ഡൽഹി (24,325), കർണാടക (17,439), ഛത്തീസ്ഗഡ് (16,083) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത്.
ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷത്തിലേക്കും കുതിച്ചുയർന്നു. ഇന്നലെ മാത്രം 1501 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ മരണം 1,77,150 ആയി. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിൽ നിന്നു 16.69 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനത്തിൽ നിന്നു 13.54 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 78.56 ശതമാനം പുതിയ കേസുകളുമെന്നും മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.
ശനിയാഴ്ച 2.34 ലക്ഷം ആയിരുന്ന പ്രതിദിന രോഗികളുടെ കണക്കാണ് ഇന്നലെ 2.61 ലക്ഷമായി ഉയർന്നത്. മഹാരാഷ്ട്ര (67,123), ഉത്തർപ്രദേശ് (27,734), ഡൽഹി (24,325), കർണാടക (17,439), ഛത്തീസ്ഗഡ് (16,083) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത്.
ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷത്തിലേക്കും കുതിച്ചുയർന്നു. ഇന്നലെ മാത്രം 1501 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ മരണം 1,77,150 ആയി. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിൽ നിന്നു 16.69 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനത്തിൽ നിന്നു 13.54 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 78.56 ശതമാനം പുതിയ കേസുകളുമെന്നും മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.