ന്യൂഡൽഹി: കോവിഡ് രോഗികളുടെ രക്ഷയ്ക്കായി റെയിൽവേയുടെ ഓക്സിജൻ എക്സ്പ്രസ് ഇന്ന് ചലിച്ചുതുടങ്ങും. രാജ്യത്തെ വിവിധസംസ്ഥാനങ്ങളിൽ ചികിത്സാ ആവശ്യത്തിനുള്ള ദ്രവരൂപത്തിലുള്ള ഓക്സിജനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു പ്രത്യേക സർവീസ്.
ദ്രവരൂപത്തിലുള്ള ഓക്സിജനുമായുള്ള ടാങ്കറുകൾ കൊണ്ടുപോകാനുള്ള സൗകര്യം തേടി മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാരുകൾ കഴിഞ്ഞദിവസം റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
സാങ്കേതികമായി ഇതെങ്ങനെ സാധ്യമാകുമെന്ന അന്വേഷണത്തിനൊടുവിൽ ഓക്സിജൻ ടാങ്കറുകൾ റെയിൽവേയുടെ വലിയ വാഗണുകളിൽ കയറ്റി റോൾ-ഓൺ-റോൾ ഓഫ് സംവിധാനത്തിലൂടെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മുംബൈയിൽനിന്ന് ഇന്നാരംഭിക്കുന്ന സർവീസ് വിശാഖപട്ടണം, ജംഷഡ്പുർ, റൂർക്കല, ബൊക്കാറോ എന്നിവിടങ്ങളിൽനിന്നാണ് ഓക്സിജൻ ശേഖരിക്കുക.
ദ്രവരൂപത്തിലുള്ള ഓക്സിജനുമായുള്ള ടാങ്കറുകൾ കൊണ്ടുപോകാനുള്ള സൗകര്യം തേടി മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാരുകൾ കഴിഞ്ഞദിവസം റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
സാങ്കേതികമായി ഇതെങ്ങനെ സാധ്യമാകുമെന്ന അന്വേഷണത്തിനൊടുവിൽ ഓക്സിജൻ ടാങ്കറുകൾ റെയിൽവേയുടെ വലിയ വാഗണുകളിൽ കയറ്റി റോൾ-ഓൺ-റോൾ ഓഫ് സംവിധാനത്തിലൂടെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മുംബൈയിൽനിന്ന് ഇന്നാരംഭിക്കുന്ന സർവീസ് വിശാഖപട്ടണം, ജംഷഡ്പുർ, റൂർക്കല, ബൊക്കാറോ എന്നിവിടങ്ങളിൽനിന്നാണ് ഓക്സിജൻ ശേഖരിക്കുക.