മുംബൈ: കോവിഡ് പ്രതിരോധത്തിന് അനിവാര്യമായ റെംഡെസിവിർ മരുന്ന് വിദേശത്തേക്കു കടത്തിയ ഫാർമ കന്പനിയുടെ ഉടമയുടെ പേരിൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയപ്പോര്. വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള റെംഡെസിവിർ മരുന്നിന്റെ കയറ്റുമതി കേന്ദ്രം അടുത്തിടെ നിരോധിച്ചിരുന്നു. ഇതിനിടെയാണു ദമാനിലെ ഒരു മരുന്നുകന്പനിയിൽനിന്ന് 60,000 ഡോസ് എയർ കാർഗോവഴി വിദേശത്തേക്കു കടത്തിയത്. ഇക്കാര്യത്തിൽ കന്പനി ഉടമയെ മഹാരാഷ്ട്ര പോലീസ് ചോദ്യംചെയ്തതോടെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെ നേതാക്കൾ സ്റ്റേഷനിലെത്തുകയായിരുന്നു.
ദമാനിലുള്ള ബ്രുക്ക് ഫാർമയുടെ ഡയറക്ടർ രാജേഷ് ദുകാനിയയെയാണു മരുന്നുകടത്തിന്റെ പേരിൽ പോലീസ് ചോദ്യംചെയ്തത്. ബ്രുക്ക്ഫാർമയിൽ നിർമിച്ച 60,000 ഡോസ് റെംഡെസിവിർ വിദേശത്തേക്കു കടത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ വടക്കൻ മുംബൈയിലെ വസതിയിൽനിന്ന് ഇദ്ദേഹത്തെ ചോദ്യംചെയ്യാനായി വിലേപാർലെ പോലീസ് വിളിപ്പിച്ചത്. അർധരാത്രിയോടെ വിട്ടയയ്ക്കുകയും ചെയ്തു. സംസ്ഥാനത്ത് മരുന്നിനു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു നടപടിയെന്നു ഡിസിപി മഞ്ജുനാഥ് സിൻഗെ വിശദീകരിക്കുകയും ചെയ്തു.
അതേസമയം, പോലീസ് നടപടിയെ ബിജെപി നേതൃത്വം എതിർക്കുകയാണ്. പകർച്ചവ്യാധിക്കിടയിലും സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അവരുടെ വാദം. മരുന്നുക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മരുന്നുനിർമാണ കന്പനികളിൽ ബിജെപി നേതാക്കൾ അടുത്തിടെ സന്ദർശനം നടത്തിയിരുന്നു. ഇതേത്തുടർന്നുള്ള സർക്കാരിന്റെ പ്രതികാര നടപടിയാണു കന്പനിയുടെ ഉടമയുടെ ചോദ്യംചെയ്യൽ എന്നാണു ബിജെപിയുടെ വാദം. അതേസമയം, മരുന്ന് സംഭരിക്കാൻ ബിജെപി നേതാക്കൾക്ക് എന്ത് അധികാരമെന്നാണു സർക്കാർ ചോദിക്കുന്നത്.
അതിനിടെ, റെംഡെസിവിർ സംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് മരുന്നു കന്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയെന്നാരോപിച്ച് മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്കും രംഗത്തെത്തി. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെയാണു നേതാക്കളുടെ വാക്യുദ്ധം.
ദമാനിലുള്ള ബ്രുക്ക് ഫാർമയുടെ ഡയറക്ടർ രാജേഷ് ദുകാനിയയെയാണു മരുന്നുകടത്തിന്റെ പേരിൽ പോലീസ് ചോദ്യംചെയ്തത്. ബ്രുക്ക്ഫാർമയിൽ നിർമിച്ച 60,000 ഡോസ് റെംഡെസിവിർ വിദേശത്തേക്കു കടത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ശനിയാഴ്ച രാത്രി എട്ടരയോടെ വടക്കൻ മുംബൈയിലെ വസതിയിൽനിന്ന് ഇദ്ദേഹത്തെ ചോദ്യംചെയ്യാനായി വിലേപാർലെ പോലീസ് വിളിപ്പിച്ചത്. അർധരാത്രിയോടെ വിട്ടയയ്ക്കുകയും ചെയ്തു. സംസ്ഥാനത്ത് മരുന്നിനു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു നടപടിയെന്നു ഡിസിപി മഞ്ജുനാഥ് സിൻഗെ വിശദീകരിക്കുകയും ചെയ്തു.
അതേസമയം, പോലീസ് നടപടിയെ ബിജെപി നേതൃത്വം എതിർക്കുകയാണ്. പകർച്ചവ്യാധിക്കിടയിലും സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അവരുടെ വാദം. മരുന്നുക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മരുന്നുനിർമാണ കന്പനികളിൽ ബിജെപി നേതാക്കൾ അടുത്തിടെ സന്ദർശനം നടത്തിയിരുന്നു. ഇതേത്തുടർന്നുള്ള സർക്കാരിന്റെ പ്രതികാര നടപടിയാണു കന്പനിയുടെ ഉടമയുടെ ചോദ്യംചെയ്യൽ എന്നാണു ബിജെപിയുടെ വാദം. അതേസമയം, മരുന്ന് സംഭരിക്കാൻ ബിജെപി നേതാക്കൾക്ക് എന്ത് അധികാരമെന്നാണു സർക്കാർ ചോദിക്കുന്നത്.
അതിനിടെ, റെംഡെസിവിർ സംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് മരുന്നു കന്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയെന്നാരോപിച്ച് മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്കും രംഗത്തെത്തി. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെയാണു നേതാക്കളുടെ വാക്യുദ്ധം.