ലാഹോർ: നിരോധിത സംഘടനയായ തെഹ്രിക്ക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനിടെ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ടിഎൽപി നേതാവ് മുഹമ്മദ് സാദ് റിസ്വിയുടെ മോചനമാവശ്യപ്പെട്ടാണു പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്.
ഫ്രാൻസ് മതനിന്ദ നടത്തിയതിനാൽ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിനെത്തുടർന്നായിരുന്നു റിസ്വിയെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹോറിലെ ടിഎൽപി ആസ്ഥാനത്തിനു സമീപം മുൾട്ടാൻ റോഡിൽ സംഘടിച്ചവരെ പാക് റേഞ്ചേഴ്സും പോലീസും സംയുക്തമായി നീക്കി. ഇവിടെയുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുസ്ലിം സഹോദരങ്ങളെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ കൊന്നൊടുക്കുകയാണെന്ന് ടിഎൽപി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ബലൂച്ചിസ്ഥാനിൽ ടിഎൽപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണു നടക്കുന്നത്. ഞായറാഴ്ച പുലർച്ചെ ലഹോറിലെ ടിഎൽപി ഹെഡ്ക്വാർട്ടേഴ്സിനു സമീപത്തെ നവാൻകോട്ട് പോലീസ് സ്റ്റേഷൻ ടിഎൽപി പ്രവർത്തകർ ആക്രമിക്കുകയും പോലീസ് ഓഫീസറെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. 50,000 ലിറ്റർ പെട്രോളുള്ള എണ്ണടാങ്കർ പ്രതിഷേധക്കാർ തട്ടിയെടുത്തു. പോലീസിനെതിരേ പെട്രോൾ ബോംബ് പ്രയോഗിക്കുകയായിരുന്നു ലക്ഷ്യം. ഇതേത്തുടർന്നാണ് പോലീസും റേഞ്ചേഴ്സും സംയുക്ത നീക്കം നടത്തിയെതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലാഹോർ മർക്കസിനു നേരേയുണ്ടായ വെടിവയ്പിൽ നിവരധിപ്പേർ മരിച്ചെന്നും ഫ്രഞ്ച് അംബാസഡറെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ടിഎൽപി വക്താവ് ഷാഫിഖ് അമേനി പറഞ്ഞു.
ഫ്രാൻസ് മതനിന്ദ നടത്തിയതിനാൽ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിനെത്തുടർന്നായിരുന്നു റിസ്വിയെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹോറിലെ ടിഎൽപി ആസ്ഥാനത്തിനു സമീപം മുൾട്ടാൻ റോഡിൽ സംഘടിച്ചവരെ പാക് റേഞ്ചേഴ്സും പോലീസും സംയുക്തമായി നീക്കി. ഇവിടെയുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുസ്ലിം സഹോദരങ്ങളെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ കൊന്നൊടുക്കുകയാണെന്ന് ടിഎൽപി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ബലൂച്ചിസ്ഥാനിൽ ടിഎൽപി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണു നടക്കുന്നത്. ഞായറാഴ്ച പുലർച്ചെ ലഹോറിലെ ടിഎൽപി ഹെഡ്ക്വാർട്ടേഴ്സിനു സമീപത്തെ നവാൻകോട്ട് പോലീസ് സ്റ്റേഷൻ ടിഎൽപി പ്രവർത്തകർ ആക്രമിക്കുകയും പോലീസ് ഓഫീസറെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. 50,000 ലിറ്റർ പെട്രോളുള്ള എണ്ണടാങ്കർ പ്രതിഷേധക്കാർ തട്ടിയെടുത്തു. പോലീസിനെതിരേ പെട്രോൾ ബോംബ് പ്രയോഗിക്കുകയായിരുന്നു ലക്ഷ്യം. ഇതേത്തുടർന്നാണ് പോലീസും റേഞ്ചേഴ്സും സംയുക്ത നീക്കം നടത്തിയെതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലാഹോർ മർക്കസിനു നേരേയുണ്ടായ വെടിവയ്പിൽ നിവരധിപ്പേർ മരിച്ചെന്നും ഫ്രഞ്ച് അംബാസഡറെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ടിഎൽപി വക്താവ് ഷാഫിഖ് അമേനി പറഞ്ഞു.