ഹവാന: റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതോടെ രാജ്യത്തെ ആറു പതിറ്റാണ്ടു നീണ്ട കാസ്ട്രോ യുഗത്തിന് അന്ത്യമായി. കമ്യൂണിസ്റ്റ് പാർട്ടി എട്ടാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനപ്രസംഗത്തിലായിരുന്നു എൺപത്തിയൊന്പതുകാരനായ റൗൾ പ്രഖ്യാപനം നടത്തിയത്.
ക്യൂബൻ വിപ്ലവത്തോടെയായിരുന്നു ക്യൂബ കാസ്ട്രോഭരണത്തിനു കീഴിലായത്. ഏകാധിപതി ഫുൽജെൻസിയോ ബാറ്റിസ്റ്റയെ വിപ്ലവത്തിലൂടെ പുറത്താക്കി 1959ലാണു ഫിദൽ ക്യൂബൻ പ്രസിഡന്റായത്. 1965ൽ ഫിദൽ പാർട്ടി തലവനായി. തുടർന്ന് 2011 വരെ ഫിദൽ കാസ്ട്രോ ആയിരുന്നു ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി തലവൻ. 2008ൽ ഫിദൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ സഹോദരൻ റൗൾ ചുമതലയേറ്റു. 2011ൽ റൗൾ പാർട്ടി തലവനായി. 2016ൽ ഫിദൽ കാസ്ട്രോ അന്തരിച്ചു.
2018ൽ റൗൾ പ്രസിഡന്റ് പദവിയൊഴിഞ്ഞതോടെ അധികാരത്തിലെത്തിയ മിഗ്വേൽ ഡിയാസ് കാനൽ(60) ആയിരിക്കും ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടുത്ത നേതാവ്.
ക്യൂബൻ വിപ്ലവത്തോടെയായിരുന്നു ക്യൂബ കാസ്ട്രോഭരണത്തിനു കീഴിലായത്. ഏകാധിപതി ഫുൽജെൻസിയോ ബാറ്റിസ്റ്റയെ വിപ്ലവത്തിലൂടെ പുറത്താക്കി 1959ലാണു ഫിദൽ ക്യൂബൻ പ്രസിഡന്റായത്. 1965ൽ ഫിദൽ പാർട്ടി തലവനായി. തുടർന്ന് 2011 വരെ ഫിദൽ കാസ്ട്രോ ആയിരുന്നു ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി തലവൻ. 2008ൽ ഫിദൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോൾ സഹോദരൻ റൗൾ ചുമതലയേറ്റു. 2011ൽ റൗൾ പാർട്ടി തലവനായി. 2016ൽ ഫിദൽ കാസ്ട്രോ അന്തരിച്ചു.
2018ൽ റൗൾ പ്രസിഡന്റ് പദവിയൊഴിഞ്ഞതോടെ അധികാരത്തിലെത്തിയ മിഗ്വേൽ ഡിയാസ് കാനൽ(60) ആയിരിക്കും ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടുത്ത നേതാവ്.