കോൽക്കത്ത: അഞ്ചാംഘട്ട വോട്ടെടുപ്പു നടന്ന പശ്ചിമബംഗാളിൽ ഇന്നലെ രാത്രി ഏഴുവരെ 78.36 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സൗത്ത് ബംഗാളിലെ നോർത്ത് 24 പർഗാനാസ്, പൂർവ ബർധമാൻ, നാദിയ ജില്ലകളിലും നോർത്ത് ബംഗാളിലെ ജൽപായ്ഗുരി, ഡാർജിലിംഗ്, കലിംപോങ് ജില്ലകളിലെ 45 നിയമസഭാ സീറ്റുകളിലേക്കായിരുന്നു പോളിംഗ്. അങ്ങിങ്ങായുണ്ടായ അക്രമസംഭവങ്ങൾക്കിടയിലും പോളിംഗ് സമാധാനപരമായിരുന്നുവെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ ആരിഫ് അഫ്താബ് പറഞ്ഞു.
പോളിംഗ് നടന്ന രാവിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിലെ കുരുൾഗച്ചയിൽ സംഘർഷക്കാരെ പിരിച്ചുവിടാൻ കേന്ദ്രസേന ആകാശത്തേക്കു വെടിവച്ചു. ഗയേഷ്പുരിൽ വോട്ട് ചെയ്തു മടങ്ങിയ ബിജെപി പ്രവർത്തകനു നേർക്ക് അജ്ഞാതർ ബോംബെറിഞ്ഞു. ബിധാനഗറിലെ ശാന്തിനഗറിലും ബിജിപുരിലും തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. നാദിയയിലെ ശാന്തിപുരിൽ വോട്ട് ചെയ്യാനെത്തിയവരെ കേന്ദ്രസേന തിരിച്ചയച്ചുവെന്നും ബർധമാൻ ഉത്തർ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്ത് ബിജെപി പിടിച്ചെടുത്തുവെന്നും തൃണമൂൽ ആരോപിച്ചു.
പോളിംഗ് നടന്ന രാവിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദേഗംഗയിലെ കുരുൾഗച്ചയിൽ സംഘർഷക്കാരെ പിരിച്ചുവിടാൻ കേന്ദ്രസേന ആകാശത്തേക്കു വെടിവച്ചു. ഗയേഷ്പുരിൽ വോട്ട് ചെയ്തു മടങ്ങിയ ബിജെപി പ്രവർത്തകനു നേർക്ക് അജ്ഞാതർ ബോംബെറിഞ്ഞു. ബിധാനഗറിലെ ശാന്തിനഗറിലും ബിജിപുരിലും തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. നാദിയയിലെ ശാന്തിപുരിൽ വോട്ട് ചെയ്യാനെത്തിയവരെ കേന്ദ്രസേന തിരിച്ചയച്ചുവെന്നും ബർധമാൻ ഉത്തർ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്ത് ബിജെപി പിടിച്ചെടുത്തുവെന്നും തൃണമൂൽ ആരോപിച്ചു.