മുംബൈ: കോവിഡ് രോഗികൾക്കു നല്കിവരുന്ന മെഡിക്കൽ ഓക്സിജന്റെ സംസ്ഥാനത്തെ ക്ഷാമത്തെക്കുറിച്ചു സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ ബന്ധപ്പടാൻ ശ്രമിച്ചെങ്കിലും ബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ തിരക്കിലായതിൽ കിട്ടിയില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് രോഗികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് മെഡിക്കൽ ഗ്രേഡ് ഓക്സിജനാണു നല്കിവരുന്നത്.
ഏപ്രിൽ അവസാനത്തോടെ 2000 മെട്രിക് ടൺ ഓക്സിജൻ വേണ്ടിവരുമെന്നും ഇപ്പോൾ 1200 ടൺ പ്രതിദിനം വേണ്ടിവരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഉദ്ധവ് പ്രധാനമന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു.
അതേസമയം, അഴിമതി സർക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും ഏറ്റവുംകൂടുതൽ ഓക്സിജൻ നല്കുന്നതു മഹാരാഷ്ട്രയിലാണെന്നു മറക്കേണ്ടെന്നുമാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ഇക്കാര്യത്തി ലുള്ള പ്രതികരണം.
ഏപ്രിൽ അവസാനത്തോടെ 2000 മെട്രിക് ടൺ ഓക്സിജൻ വേണ്ടിവരുമെന്നും ഇപ്പോൾ 1200 ടൺ പ്രതിദിനം വേണ്ടിവരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഉദ്ധവ് പ്രധാനമന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു.
അതേസമയം, അഴിമതി സർക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്നും ഏറ്റവുംകൂടുതൽ ഓക്സിജൻ നല്കുന്നതു മഹാരാഷ്ട്രയിലാണെന്നു മറക്കേണ്ടെന്നുമാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ഇക്കാര്യത്തി ലുള്ള പ്രതികരണം.