റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണു ജാമ്യം.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ 74 കാരനായ ലാലു തിങ്കളാഴ്ച ജയിലിൽനിന്നു പുറത്തിറങ്ങിയേക്കുമെന്നാണു സൂചന. മറ്റു മൂന്നു കേസുകളിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ലാലുവിന് ഇനി 39 മാസവും 25 ദിവസവുംകൂടി ശിക്ഷാകാലാവധിയുണ്ട്. റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെത്തുടർന്ന് പ്രത്യേക വിമാനത്തിലാണ് ലാലുവിനെ ഡൽഹി എയിംസിലെത്തിച്ചത്.
2017 ഡിസംബർ 23 മുതൽ ലാലു പ്രസാദ് എയിംസിൽ ചികിത്സയിലാണ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ 74 കാരനായ ലാലു തിങ്കളാഴ്ച ജയിലിൽനിന്നു പുറത്തിറങ്ങിയേക്കുമെന്നാണു സൂചന. മറ്റു മൂന്നു കേസുകളിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ലാലുവിന് ഇനി 39 മാസവും 25 ദിവസവുംകൂടി ശിക്ഷാകാലാവധിയുണ്ട്. റാഞ്ചി റിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെത്തുടർന്ന് പ്രത്യേക വിമാനത്തിലാണ് ലാലുവിനെ ഡൽഹി എയിംസിലെത്തിച്ചത്.
2017 ഡിസംബർ 23 മുതൽ ലാലു പ്രസാദ് എയിംസിൽ ചികിത്സയിലാണ്.