ചെന്നൈ: തമിഴ്നാട്ടിൽ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ്റൂമുകൾക്കു സമീപം അനധികൃതമായി ആളുകളെയും വാഹനങ്ങളെയും കടത്തിവിട്ടതായി ഡിഎംകെയുടെ പരാതി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇത്തരം ചട്ടലംഘനമുണ്ടെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനാണു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശീല്‍ ചന്ദ്രയ്ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ സത്യവ്രത സാഹുവിനും പരാതി നല്കി.
മൂടിക്കെട്ടിയ തരത്തിലുള്ള വാഹനങ്ങൾ കോയന്പത്തൂർ, തിരുവള്ളുവർ, ചെന്നൈ എന്നിവിടങ്ങളിലെ സ്ട്രോംഗ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന കാന്പസുകളിൽ എത്തിയെന്നാണ് ആരോപണം. ചോദ്യംചെയ്തപ്പോൾ വനിതാ പോലീസുകാർക്കുള്ള മൊബൈൽ ടോയ്ലറ്റ് ആണെന്നായിരുന്നു വിശദീകരണം. എന്നാൽ സ്ട്രോംഗ്റൂമുകളായി മാറ്റിയിരിക്കുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആളുകൾക്കു താമസിക്കാനുള്ള സൗകര്യമുണ്ടെന്നു പരാതിയിൽ പറയുന്നു.
234 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ ആറാം തീയതിയാണ് തെരഞ്ഞെടുപ്പു നടന്നത്. മേയ് രണ്ടിനാണു ഫലപ്രഖ്യാപനം.
മൂടിക്കെട്ടിയ തരത്തിലുള്ള വാഹനങ്ങൾ കോയന്പത്തൂർ, തിരുവള്ളുവർ, ചെന്നൈ എന്നിവിടങ്ങളിലെ സ്ട്രോംഗ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന കാന്പസുകളിൽ എത്തിയെന്നാണ് ആരോപണം. ചോദ്യംചെയ്തപ്പോൾ വനിതാ പോലീസുകാർക്കുള്ള മൊബൈൽ ടോയ്ലറ്റ് ആണെന്നായിരുന്നു വിശദീകരണം. എന്നാൽ സ്ട്രോംഗ്റൂമുകളായി മാറ്റിയിരിക്കുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആളുകൾക്കു താമസിക്കാനുള്ള സൗകര്യമുണ്ടെന്നു പരാതിയിൽ പറയുന്നു.
234 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ ആറാം തീയതിയാണ് തെരഞ്ഞെടുപ്പു നടന്നത്. മേയ് രണ്ടിനാണു ഫലപ്രഖ്യാപനം.