ന്യൂഡൽഹി: കോവിഡിന്റെ തീവ്രവ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ആഴ്ചാവസാന (വീക്കെൻഡ്) കർഫ്യൂ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാളുകൾ, ഓഡിറ്റോറിയങ്ങൾ, ജിംന്യേഷ്യങ്ങൾ, സ്പാകൾ തുടങ്ങിയവ അടച്ചിടും.
എന്നാൽ ഇന്നു തുടങ്ങുന്ന വീക്കെൻഡ് മാത്രമാകും ഇപ്പോൾ കർഫ്യൂ എന്നും വരുന്ന ആഴ്ചകളിൽ ആവശ്യമെങ്കിൽ കർഫ്യൂ വീണ്ടും പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പിന്നീടു വിശദീകരിച്ചു. ലഫ്. ഗവർണർ അനിൽ ബൈജാലുമായി നടത്തിയ യോഗശേഷം മുഖ്യമന്ത്രി കേജരിവാൾ ആദ്യം കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ഈയാഴ്ച മാത്രമെന്നു പറഞ്ഞിരുന്നില്ല.
* കർഫ്യൂ സമയത്ത് അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും.
* മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്കു പാസോടു കൂടി നിയന്ത്രിത അനുമതി.
* വിവാഹങ്ങൾക്ക് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും അനുമതി.
* വിമാനത്താവളങ്ങളിൽ നിന്നു വരുന്നവർക്കും പോകുന്നവർക്കും യാത്രയ്ക്ക് കർഫ്യൂ പാസ്.
* സിനിമാ തീയേറ്ററുകളിൽ 30 ശതമാനം പേർക്കു മാത്രം പ്രവേശനാനുമതി.
* ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു കഴിക്കാനാകില്ല. ഹോം ഡെലിവറിയാകാം.
* ഓരോ മേഖലയിലും ഓരോ ആഴ്ചച്ചന്തകൾ മാത്രം.
* എല്ലാ രാഷ്ട്രീയ, മത, സാമൂഹ്യ സമ്മേളനങ്ങൾക്കും വിലക്ക്.
എന്നാൽ ഇന്നു തുടങ്ങുന്ന വീക്കെൻഡ് മാത്രമാകും ഇപ്പോൾ കർഫ്യൂ എന്നും വരുന്ന ആഴ്ചകളിൽ ആവശ്യമെങ്കിൽ കർഫ്യൂ വീണ്ടും പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പിന്നീടു വിശദീകരിച്ചു. ലഫ്. ഗവർണർ അനിൽ ബൈജാലുമായി നടത്തിയ യോഗശേഷം മുഖ്യമന്ത്രി കേജരിവാൾ ആദ്യം കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ഈയാഴ്ച മാത്രമെന്നു പറഞ്ഞിരുന്നില്ല.
* കർഫ്യൂ സമയത്ത് അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും.
* മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്കു പാസോടു കൂടി നിയന്ത്രിത അനുമതി.
* വിവാഹങ്ങൾക്ക് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും അനുമതി.
* വിമാനത്താവളങ്ങളിൽ നിന്നു വരുന്നവർക്കും പോകുന്നവർക്കും യാത്രയ്ക്ക് കർഫ്യൂ പാസ്.
* സിനിമാ തീയേറ്ററുകളിൽ 30 ശതമാനം പേർക്കു മാത്രം പ്രവേശനാനുമതി.
* ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു കഴിക്കാനാകില്ല. ഹോം ഡെലിവറിയാകാം.
* ഓരോ മേഖലയിലും ഓരോ ആഴ്ചച്ചന്തകൾ മാത്രം.
* എല്ലാ രാഷ്ട്രീയ, മത, സാമൂഹ്യ സമ്മേളനങ്ങൾക്കും വിലക്ക്.