മുംബൈ: മഹാരാഷ്ട്രയിൽ ഓക്സിജൻ ലഭിക്കാതെ മൂന്ന് ആശുപത്രികളിലായി 14 കോവിഡ് രോഗികൾ മരിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു. പാൽഘർ ജില്ലയിൽ രണ്ടിടത്തും നാഗ്പുരിലുമായിരുന്നു രോഗികൾ മരിച്ചത്. തിങ്കളാഴ്ച പാൽഘർ ജില്ലയിലെ നളാസോപോറ ഈസ്റ്റ് വിനായക് ആശുപത്രിയിൽ ഏഴു പേരും റിഥി വിനായക് ആശുപത്രിയിൽ മൂന്നു പേരുമാണു മരിച്ചത്.
ഓക്സിജന്റ അഭാവം മൂലമാണു രോഗികൾ മരിച്ചതെന്ന മുൻ വസായി വിരാർ കോർപറേഷൻ മേയർ രാജീവ് പാട്ടീലിന്റെ ആരോപണത്തെത്തുടർന്നാണു മരിച്ച രോഗികളുടെെ ബന്ധുക്കൾ അധികൃതർക്കെതിരേ രംഗത്തെത്തിയത്. അതേസമയം, രണ്ട് ആശുപത്രികളിലും ആവശ്യത്തിന് ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് വസായി വിരാർ കോർപറേഷൻ ഡെപ്യൂട്ടി കമ്മീഷണർ കിഷോർ ഗവാസ് പറഞ്ഞു.
നാഗ്പുരിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ നാലു പേരാണു മരിച്ചത്.
ഓക്സിജന്റ അഭാവം മൂലമാണു രോഗികൾ മരിച്ചതെന്ന മുൻ വസായി വിരാർ കോർപറേഷൻ മേയർ രാജീവ് പാട്ടീലിന്റെ ആരോപണത്തെത്തുടർന്നാണു മരിച്ച രോഗികളുടെെ ബന്ധുക്കൾ അധികൃതർക്കെതിരേ രംഗത്തെത്തിയത്. അതേസമയം, രണ്ട് ആശുപത്രികളിലും ആവശ്യത്തിന് ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് വസായി വിരാർ കോർപറേഷൻ ഡെപ്യൂട്ടി കമ്മീഷണർ കിഷോർ ഗവാസ് പറഞ്ഞു.
നാഗ്പുരിലെ ജവഹർലാൽ നെഹ്റു ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ നാലു പേരാണു മരിച്ചത്.