ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു. സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 2022 മേയ് 14 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2019 ഫെബ്രുവരി 14നാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ (സിബിഡിടി) ചെയർമാനായിരിക്കേ ആയിരുന്നു ഈ നിയമനം. 1980 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനാണ്.
അടുത്ത വർഷം ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ സുശീൽ ചന്ദ്രയുടെ ചുമതലയിലായിരിക്കും നടക്കുന്നത്. ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാന നിയമസഭകളുടെ കാലാവധി മാർച്ച് മാസത്തിലും യുപി നിയമസഭയുടെ കാലാവധി മേയിലുമാണ് അവസാനിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2019 ഫെബ്രുവരി 14നാണ് സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ (സിബിഡിടി) ചെയർമാനായിരിക്കേ ആയിരുന്നു ഈ നിയമനം. 1980 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനാണ്.
അടുത്ത വർഷം ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ സുശീൽ ചന്ദ്രയുടെ ചുമതലയിലായിരിക്കും നടക്കുന്നത്. ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാന നിയമസഭകളുടെ കാലാവധി മാർച്ച് മാസത്തിലും യുപി നിയമസഭയുടെ കാലാവധി മേയിലുമാണ് അവസാനിക്കുന്നത്.