കോൽക്കത്ത: തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കിനെതിരേ മൂന്നര മണിക്കൂർ ധർണയിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. കോൽക്കത്തയിലെ മയോ റോഡിൽ 11.40ന് എത്തിയ മമത മഹാത്മ ഗാന്ധി പ്രതിമയ്ക്കരികിലാണു വീൽചെയറിൽ ധർണയിരുന്നത്.
തന്നെ പ്രചാരണത്തിൽനിന്ന് 24 മണിക്കൂർ വിലക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണു മമത ആരോപിക്കുന്നത്. തൃണമൂൽ നേതാക്കളോ പ്രവർത്തകരോ മമതയ്ക്കൊപ്പമുണ്ടായിരുന്നില്ല. പാർട്ടി അംഗങ്ങളെ ധർണയിരിക്കുന്ന സ്ഥലത്തേക്ക് അനുവദിക്കില്ലെന്നും ഒറ്റയ്ക്കു ധർണയിരിക്കാനായിരുന്നു മമതയുടെ തീരുമാനമെന്നും പേരു വെളിപ്പെടുത്താത്ത തൃണമൂൽ നേതാവ് ഏജൻസിയോടു പറഞ്ഞു.
മമത കഴുത്തിൽ കറുത്ത സ്കാർഫ് ചുറ്റിയിരുന്നു. ധർണയ്ക്കിടെ ഇഷ്ടവിനോദമായ പെയിന്റിംഗിനും അവർ സമയം കണ്ടെത്തി.
തിങ്കളാഴ്ച രാത്രി എട്ടുമുതൽ 24 മണിക്കൂർ സമയത്തേക്കാണ് മമതയ്ക്കു തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. കേന്ദ്രസേനയ്ക്കെതിരായ പരാമർശത്തെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞ മാസം നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ പരിക്കേറ്റ മമത, പിന്നീട് വീൽചെയറിലാണു സഞ്ചാരം.
തന്നെ പ്രചാരണത്തിൽനിന്ന് 24 മണിക്കൂർ വിലക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണു മമത ആരോപിക്കുന്നത്. തൃണമൂൽ നേതാക്കളോ പ്രവർത്തകരോ മമതയ്ക്കൊപ്പമുണ്ടായിരുന്നില്ല. പാർട്ടി അംഗങ്ങളെ ധർണയിരിക്കുന്ന സ്ഥലത്തേക്ക് അനുവദിക്കില്ലെന്നും ഒറ്റയ്ക്കു ധർണയിരിക്കാനായിരുന്നു മമതയുടെ തീരുമാനമെന്നും പേരു വെളിപ്പെടുത്താത്ത തൃണമൂൽ നേതാവ് ഏജൻസിയോടു പറഞ്ഞു.
മമത കഴുത്തിൽ കറുത്ത സ്കാർഫ് ചുറ്റിയിരുന്നു. ധർണയ്ക്കിടെ ഇഷ്ടവിനോദമായ പെയിന്റിംഗിനും അവർ സമയം കണ്ടെത്തി.
തിങ്കളാഴ്ച രാത്രി എട്ടുമുതൽ 24 മണിക്കൂർ സമയത്തേക്കാണ് മമതയ്ക്കു തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. കേന്ദ്രസേനയ്ക്കെതിരായ പരാമർശത്തെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞ മാസം നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ പരിക്കേറ്റ മമത, പിന്നീട് വീൽചെയറിലാണു സഞ്ചാരം.