ഗോഹട്ടി: ആസാമിലെ 5-6 ബിജെപി സ്ഥാനാർഥികൾ കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മഹാസഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബദ്രുദീൻ അജ്മൽ നേതൃത്വം നല്കുന്ന എഐയുഡിഎഫ് അവകാശപ്പെട്ടു.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് 20 എഐയുഡിഎഫ് സ്ഥാനാർഥികളെ മാറ്റിയിരുന്നു. ജയ്പുരിലുള്ള എഐയുഡിഎഫ് സ്ഥാനാർഥികളിലൊരാളായ കരിം ഉദ്ദീൻ ബർഭുയിയ ആണ് ബിജെപി സ്ഥാനാർഥികൾ മഹാസഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച കാര്യം പറഞ്ഞത്. പിന്തുണ പ്രഖ്യാപിച്ച ബിജെപി സ്ഥാനാർഥികളുടെ പേര് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും മേയ് രണ്ടിനു ഫലപ്രഖ്യാപനം ഉണ്ടാകുന്പോൾ അറിയാമെന്നും കരിം ഉദ്ദീൻ ബർഭുയിയ പറഞ്ഞു.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നല്ല തങ്ങൾ രാജ്സ്ഥാനിലെത്തിയതെന്നും വിനോദസഞ്ചാരത്തിനും ആജ്മീർ ഷരീഫ് ദർഗ സന്ദർശിക്കാനുമാണു രാജസ്ഥാനിലെത്തിയതെന്ന് കരിം ഉദ്ദീൻ ബർഭുയിയ കൂട്ടിച്ചേർത്തു. അതേസമയം, എഎയുഡിഎഫിന്റെ അവകാശവാദം ബിജെപി തള്ളിക്കളഞ്ഞു.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് രാജസ്ഥാനിലെ ജയ്പുരിലേക്ക് 20 എഐയുഡിഎഫ് സ്ഥാനാർഥികളെ മാറ്റിയിരുന്നു. ജയ്പുരിലുള്ള എഐയുഡിഎഫ് സ്ഥാനാർഥികളിലൊരാളായ കരിം ഉദ്ദീൻ ബർഭുയിയ ആണ് ബിജെപി സ്ഥാനാർഥികൾ മഹാസഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച കാര്യം പറഞ്ഞത്. പിന്തുണ പ്രഖ്യാപിച്ച ബിജെപി സ്ഥാനാർഥികളുടെ പേര് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും മേയ് രണ്ടിനു ഫലപ്രഖ്യാപനം ഉണ്ടാകുന്പോൾ അറിയാമെന്നും കരിം ഉദ്ദീൻ ബർഭുയിയ പറഞ്ഞു.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നല്ല തങ്ങൾ രാജ്സ്ഥാനിലെത്തിയതെന്നും വിനോദസഞ്ചാരത്തിനും ആജ്മീർ ഷരീഫ് ദർഗ സന്ദർശിക്കാനുമാണു രാജസ്ഥാനിലെത്തിയതെന്ന് കരിം ഉദ്ദീൻ ബർഭുയിയ കൂട്ടിച്ചേർത്തു. അതേസമയം, എഎയുഡിഎഫിന്റെ അവകാശവാദം ബിജെപി തള്ളിക്കളഞ്ഞു.