ബർധമാൻ/കല്യാണി: നിയമസഭാ തെരഞ്ഞെടുപ്പിനെ ക്രിക്കറ്റ് മത്സരവുമായി താരതമ്യപ്പെടുത്തി പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. ആദ്യ നാലു ഘട്ടങ്ങളിൽ പശ്ചിമബംഗാളിലെ ജനങ്ങൾ നിരവധി ഫോറും സിക്സുമാണ് അടിച്ചത്. ഇതുവഴി ബിജെപി സെഞ്ചുറി പൂർത്തിയാക്കി. മത്സരം പകുതിയായപ്പോഴേക്കും തൃണമൂൽ കോൺഗ്രസിനെ ജനങ്ങൾ തൂത്തെറിഞ്ഞുവെന്നും മോദി പറഞ്ഞു.
തിരക്കിട്ട പ്രചാരണപരിപാടികൾക്കെത്തിയ പ്രധാനമന്ത്രി ബർധമാൻ, കല്യാണി എന്നിവിടങ്ങളിലെ യോഗങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ രൂക്ഷവിമർശനമാണ് ഉയർത്തിയത്. തെരഞ്ഞെടുപ്പ് ജോലിക്കായി വിന്യസിക്കപ്പെട്ട കേന്ദ്രസേനയ്ക്കെതിരേ മമത ജനങ്ങളെ അണിനിരത്തിയെന്നു പറഞ്ഞ മോദി ബംഗാൾ ജനത നന്ദിഗ്രാമിൽ ദീദിയെ ക്ലീൻബൗൾ ചെയ്തു പുറത്താക്കുമെന്നും അഭിപ്രായപ്പെട്ടു. മമതയ്ക്കൊപ്പമുള്ളവരെ മുഴുവൻ കളിക്കളത്തിനു പുറത്താക്കും.
മാ, മതി, മനുഷ് എന്ന മുദ്രാവാക്യവുമായാണ് മമത അധികാരത്തിലെത്തിയത്. എന്നാലിപ്പോൾ മോദി, മോദി, മോദി എന്നുമാത്രമാണു പറയുന്നത്. ഭരണത്തിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണു മമതയ്ക്കു കഴിയുന്നത്. മാ, മതി, മനുഷ് എന്നതിനു പകരം അമ്മമാരെ ദ്രോഹിക്കുക, സ്ഥലം കൊള്ളയടിക്കുക, മനുഷ്യരെ കൊല്ലുക എന്നതിലാണു മമത വിശ്വസിക്കുന്നത്. ദീദി ഓ...ദീദി എന്ന മുദ്രാവാക്യവുമായാണു സ്ത്രീകളെ ഉപദ്രവിക്കുന്നത്. ബംഗാളിൽ ജോലിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. മൃതദേഹം കണ്ട് ഇദ്ദേഹത്തിന്റെ അമ്മയും മരിച്ചു. ഉദ്യോഗസ്ഥന്റെ അമ്മയെ അമ്മയായി കണക്കാക്കാനാവില്ലേ- ജനക്കൂട്ടത്തോടു മോദി ചോദിച്ചു.
കൂച്ച്ബെഹാറിൽ കണ്ടത് ഗൂഢാലോചനയുടെ ബാക്കിപത്രമാണ്. കഴിഞ്ഞ പത്തുവർഷമായി പട്ടികജാതിക്കാരുടെയും അടിച്ചമർത്തപ്പെട്ട വിഭാഗക്കാരുടെയും അവകാശങ്ങൾ അടിച്ചമർത്താനാണു മമത ശ്രമിക്കുന്നത്. വലംകൈയായി പ്രവർത്തിക്കുന്ന നേതാവ് പിന്നാക്കവിഭാഗക്കാരെ ഭിക്ഷക്കാരെന്നു വിളിച്ചപ്പോൾ ഖേദം പ്രകടിപ്പിക്കാൻപോലും മമത തയാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.
തിരക്കിട്ട പ്രചാരണപരിപാടികൾക്കെത്തിയ പ്രധാനമന്ത്രി ബർധമാൻ, കല്യാണി എന്നിവിടങ്ങളിലെ യോഗങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ രൂക്ഷവിമർശനമാണ് ഉയർത്തിയത്. തെരഞ്ഞെടുപ്പ് ജോലിക്കായി വിന്യസിക്കപ്പെട്ട കേന്ദ്രസേനയ്ക്കെതിരേ മമത ജനങ്ങളെ അണിനിരത്തിയെന്നു പറഞ്ഞ മോദി ബംഗാൾ ജനത നന്ദിഗ്രാമിൽ ദീദിയെ ക്ലീൻബൗൾ ചെയ്തു പുറത്താക്കുമെന്നും അഭിപ്രായപ്പെട്ടു. മമതയ്ക്കൊപ്പമുള്ളവരെ മുഴുവൻ കളിക്കളത്തിനു പുറത്താക്കും.
മാ, മതി, മനുഷ് എന്ന മുദ്രാവാക്യവുമായാണ് മമത അധികാരത്തിലെത്തിയത്. എന്നാലിപ്പോൾ മോദി, മോദി, മോദി എന്നുമാത്രമാണു പറയുന്നത്. ഭരണത്തിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണു മമതയ്ക്കു കഴിയുന്നത്. മാ, മതി, മനുഷ് എന്നതിനു പകരം അമ്മമാരെ ദ്രോഹിക്കുക, സ്ഥലം കൊള്ളയടിക്കുക, മനുഷ്യരെ കൊല്ലുക എന്നതിലാണു മമത വിശ്വസിക്കുന്നത്. ദീദി ഓ...ദീദി എന്ന മുദ്രാവാക്യവുമായാണു സ്ത്രീകളെ ഉപദ്രവിക്കുന്നത്. ബംഗാളിൽ ജോലിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. മൃതദേഹം കണ്ട് ഇദ്ദേഹത്തിന്റെ അമ്മയും മരിച്ചു. ഉദ്യോഗസ്ഥന്റെ അമ്മയെ അമ്മയായി കണക്കാക്കാനാവില്ലേ- ജനക്കൂട്ടത്തോടു മോദി ചോദിച്ചു.
കൂച്ച്ബെഹാറിൽ കണ്ടത് ഗൂഢാലോചനയുടെ ബാക്കിപത്രമാണ്. കഴിഞ്ഞ പത്തുവർഷമായി പട്ടികജാതിക്കാരുടെയും അടിച്ചമർത്തപ്പെട്ട വിഭാഗക്കാരുടെയും അവകാശങ്ങൾ അടിച്ചമർത്താനാണു മമത ശ്രമിക്കുന്നത്. വലംകൈയായി പ്രവർത്തിക്കുന്ന നേതാവ് പിന്നാക്കവിഭാഗക്കാരെ ഭിക്ഷക്കാരെന്നു വിളിച്ചപ്പോൾ ഖേദം പ്രകടിപ്പിക്കാൻപോലും മമത തയാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.