ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി അബ്ദുൾ നാസർ മഅദനി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് വി. രാമസുബ്രഹ്മണ്യൻ പിന്മാറി. കോയന്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2003ൽ മഅദനിക്കു വേണ്ടി മദ്രാസ് ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പിന്മാറിയത്. ഇതേത്തുടർന്ന് ജസ്റ്റീസ് രാമസുബ്രഹ്മണ്യൻ ഇല്ലാത്ത പുതിയ ബെഞ്ചിനു മുന്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നിർദേശിച്ചു.
കേസ് വീണ്ടും അടുത്താഴ്ച കോടതി പരിഗണിക്കും. അതിനിടെ, മഅദനിക്കു ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്തു കർണാടക സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിൽ പോകാൻ അനുവദിച്ചാൽ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യതയുണ്ട്. മഅദനി കേരളത്തിലെത്തിയാൽ ഒളിവിൽ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കർണാടക ആരോപിച്ചു.
ബാംഗളൂരു സ്ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനി, കേരളത്തിലേക്കു പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബാംഗളൂരു നഗരത്തിനു പുറത്തു പോകരുതെന്ന വ്യവസ്ഥയാണ് ജാമ്യം നൽകിക്കൊണ്ട് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നത്.
കേസ് വീണ്ടും അടുത്താഴ്ച കോടതി പരിഗണിക്കും. അതിനിടെ, മഅദനിക്കു ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്തു കർണാടക സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിൽ പോകാൻ അനുവദിച്ചാൽ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യതയുണ്ട്. മഅദനി കേരളത്തിലെത്തിയാൽ ഒളിവിൽ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കർണാടക ആരോപിച്ചു.
ബാംഗളൂരു സ്ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനി, കേരളത്തിലേക്കു പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബാംഗളൂരു നഗരത്തിനു പുറത്തു പോകരുതെന്ന വ്യവസ്ഥയാണ് ജാമ്യം നൽകിക്കൊണ്ട് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നത്.