ലക്നോ: ബാബറി മസ്ജിദ് തകർത്ത കേസിൽ കഴിഞ്ഞ വർഷം വിധി പ്രഖ്യാപിച്ച ജഡ്ജിയെ യുപി ഉപലോകായുക്തയായി നിയമിച്ചു. റിട്ടയേഡ് ജഡ്ജി സുരേന്ദ്രകുമാർ യാദവ് ആണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന സുരേന്ദ്രകുമാർ യാദവ് ആണ് 2020 സെപ്റ്റംബർ 30നു ബാബറി കേസിൽ വിധി പ്രഖ്യാപിച്ചത്. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളിമനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ് എന്നിവരുൾപ്പെടെ കേസിലെ 32 പ്രതികളെയും വെറുതെ വിട്ടിരുന്നു.
മൂന്നാമത്തെ ഉപ ലോകായുക്തയായി സുരേന്ദ്രകുമാർ യാദവിനെ ഏപ്രിൽ ആറിന് ഗവർണർ നിയമിച്ചിരുന്നു. ലോകായുക്ത സഞ്ജയ് മിശ്ര മുന്പാകെയാണു യാദവ് സത്യപ്രതിജ്ഞ ചെയ്തത്. ശംഭു സിംഗ് യാദവ്, ദിനേശ്കുമാർ സിംഗ് എന്നിവരാണു മറ്റു രണ്ട് ഉപ ലോകായുക്തമാർ. എട്ടു വർഷമാണ് ഉപ ലോകായുക്തയുടെ കാലാവധി.
മൂന്നാമത്തെ ഉപ ലോകായുക്തയായി സുരേന്ദ്രകുമാർ യാദവിനെ ഏപ്രിൽ ആറിന് ഗവർണർ നിയമിച്ചിരുന്നു. ലോകായുക്ത സഞ്ജയ് മിശ്ര മുന്പാകെയാണു യാദവ് സത്യപ്രതിജ്ഞ ചെയ്തത്. ശംഭു സിംഗ് യാദവ്, ദിനേശ്കുമാർ സിംഗ് എന്നിവരാണു മറ്റു രണ്ട് ഉപ ലോകായുക്തമാർ. എട്ടു വർഷമാണ് ഉപ ലോകായുക്തയുടെ കാലാവധി.