ന്യൂഡൽഹി: ഖുറാനിൽ നിന്ന് 26 സൂക്തങ്ങൾ നീക്കണമെന്ന ഹർജി രൂക്ഷ വിമർശനത്തോടെ സുപ്രീം കോടതി തള്ളി. ഹർജിക്കാരനായ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസിം റിസ്വിക്ക് 50,000 പിഴ ഒടുക്കാനും കോടതി വിധിച്ചു. തീർത്തും ബാലിശമായ ആവശ്യമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രോഹിൻടണ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവിശ്വാസികൾക്കു നേരേ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ആരോപിച്ചാണ് വസീം റിസ്വി ഹർജി നൽകിയത്. വിഷയം ഗൗരവമായി തന്നെയാണോ ഉന്നയിക്കുന്നതെന്നായിരുന്നു ഹർജി പരിഗണിച്ചപ്പോൾ തന്നെ കോടതി ചോദ്യമുന്നയിച്ചത്. ഇതിനു മദ്രസകളിൽ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ചെറു പ്രായത്തിൽ തന്നെ കുട്ടികൾ അടിമകളാക്കപ്പെടുകയാണെന്നുമായിരുന്നു ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.കെ. റെയ്സാദ വാദമുന്നയിച്ചത്.
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും റെയ്സാദ പറഞ്ഞു. എന്നാൽ, ഈ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയും പിഴ ഒടുക്കാൻ വിധിക്കുകയുമായിരുന്നു. പിഴ തുക ലീഗൽ സർവീസ് അഥോറിറ്റിയിൽ അടയ്ക്കാനും കോടതി നിർദേശം നൽകി.
മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവിശ്വാസികൾക്കു നേരേ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ആരോപിച്ചാണ് വസീം റിസ്വി ഹർജി നൽകിയത്. വിഷയം ഗൗരവമായി തന്നെയാണോ ഉന്നയിക്കുന്നതെന്നായിരുന്നു ഹർജി പരിഗണിച്ചപ്പോൾ തന്നെ കോടതി ചോദ്യമുന്നയിച്ചത്. ഇതിനു മദ്രസകളിൽ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ചെറു പ്രായത്തിൽ തന്നെ കുട്ടികൾ അടിമകളാക്കപ്പെടുകയാണെന്നുമായിരുന്നു ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.കെ. റെയ്സാദ വാദമുന്നയിച്ചത്.
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും റെയ്സാദ പറഞ്ഞു. എന്നാൽ, ഈ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയും പിഴ ഒടുക്കാൻ വിധിക്കുകയുമായിരുന്നു. പിഴ തുക ലീഗൽ സർവീസ് അഥോറിറ്റിയിൽ അടയ്ക്കാനും കോടതി നിർദേശം നൽകി.