ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വീണ്ടും രൂക്ഷമായി വ്യാപിക്കുന്നതിനിടെ സംസ്ഥാനങ്ങൾ കടുത്ത നടപടികളിലേക്ക്. രോഗബാധ അതിരൂക്ഷമായ മഹാരാഷ്ട്രയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. മഹാരാഷ്ട്രയിൽ രണ്ടാഴ്ചത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്.
ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ക്ഡൗണിലേക്കു കടക്കില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രിമാർ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പ്രതിദിന നിരക്ക് ഇന്നലെ ഒന്നര ലക്ഷം കടന്നതോടെയാണു സംസ്ഥാനങ്ങൾ കടുത്ത നടപടിയിലേക്കു കടന്നത്. രണ്ടു ദിവസമായി പതിനായിരത്തിലധികം പ്രതിദിന കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ എല്ലാത്തരം കൂട്ടായ്മകളും നിരോധിച്ചു. വിവാഹം, മൃതസംസ്കാരം തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു. ബസുകളിലും മെട്രോകളിലും പകുതി സീറ്റിൽ മാത്രം ആളെ പ്രവേശിപ്പിക്കും. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും പകുതിയാക്കി. സംസ്ഥാനത്തുള്ള ആശുപത്രികളിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം തീവ്രപരിചരണം ആവശ്യമുള്ളത്ര രോഗികളുണ്ടായാൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
മധ്യപ്രദേശിലെ പ്രധാന നഗരങ്ങളിൽ നടപ്പിലാക്കിയ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏപ്രിൽ 15 വരെ നീട്ടി. ആഗ്ര, നോയിഡ അടക്കമുള്ള നഗരങ്ങളിൽ ഏപ്രിൽ 24 വരെ രാത്രി കർഫ്യൂ തുടരുമെന്ന് യുപി സർക്കാർ അറിയിച്ചു. ഗുജറാത്തിലെ രാത്രി കർഫ്യൂവും നീട്ടിയിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതിയുടെ പ്രവർത്തനം വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന മാത്രമാക്കിയിട്ടുണ്ട്.
അതേസമയം, വാക്സിൻ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വാക്സിൻ ക്ഷാമത്തെ തുടർന്ന് വാക്സിനേഷൻ നിർത്തിയെന്നു ബോർഡ് തൂക്കിയ സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ രംഗത്തെത്തി.
കോവിഡ് വ്യാപനം ദേശീയ വിഷയമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ജാവഡേക്കർ ആവശ്യപ്പെട്ടു.
എന്നാൽ, ആവശ്യത്തിനു വാക്സിൻ എത്തിക്കാതെ കേന്ദ്ര സർക്കാരാണ് രാഷ്ട്രീയം കളിക്കുന്നതെന്നു ശിവസേന ആരോപിച്ചു. അതിനിടെ, വാക്സിന്റെ പേരിൽ കേന്ദ്രത്തോടു യാചിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ആരോപിച്ച് അരവിന്ദ് കേജരിവാളും രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ക്ഡൗണിലേക്കു കടക്കില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രിമാർ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പ്രതിദിന നിരക്ക് ഇന്നലെ ഒന്നര ലക്ഷം കടന്നതോടെയാണു സംസ്ഥാനങ്ങൾ കടുത്ത നടപടിയിലേക്കു കടന്നത്. രണ്ടു ദിവസമായി പതിനായിരത്തിലധികം പ്രതിദിന കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ എല്ലാത്തരം കൂട്ടായ്മകളും നിരോധിച്ചു. വിവാഹം, മൃതസംസ്കാരം തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു. ബസുകളിലും മെട്രോകളിലും പകുതി സീറ്റിൽ മാത്രം ആളെ പ്രവേശിപ്പിക്കും. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും പകുതിയാക്കി. സംസ്ഥാനത്തുള്ള ആശുപത്രികളിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം തീവ്രപരിചരണം ആവശ്യമുള്ളത്ര രോഗികളുണ്ടായാൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
മധ്യപ്രദേശിലെ പ്രധാന നഗരങ്ങളിൽ നടപ്പിലാക്കിയ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏപ്രിൽ 15 വരെ നീട്ടി. ആഗ്ര, നോയിഡ അടക്കമുള്ള നഗരങ്ങളിൽ ഏപ്രിൽ 24 വരെ രാത്രി കർഫ്യൂ തുടരുമെന്ന് യുപി സർക്കാർ അറിയിച്ചു. ഗുജറാത്തിലെ രാത്രി കർഫ്യൂവും നീട്ടിയിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതിയുടെ പ്രവർത്തനം വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന മാത്രമാക്കിയിട്ടുണ്ട്.
അതേസമയം, വാക്സിൻ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വാക്സിൻ ക്ഷാമത്തെ തുടർന്ന് വാക്സിനേഷൻ നിർത്തിയെന്നു ബോർഡ് തൂക്കിയ സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ രംഗത്തെത്തി.
കോവിഡ് വ്യാപനം ദേശീയ വിഷയമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ജാവഡേക്കർ ആവശ്യപ്പെട്ടു.
എന്നാൽ, ആവശ്യത്തിനു വാക്സിൻ എത്തിക്കാതെ കേന്ദ്ര സർക്കാരാണ് രാഷ്ട്രീയം കളിക്കുന്നതെന്നു ശിവസേന ആരോപിച്ചു. അതിനിടെ, വാക്സിന്റെ പേരിൽ കേന്ദ്രത്തോടു യാചിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ആരോപിച്ച് അരവിന്ദ് കേജരിവാളും രംഗത്തെത്തിയിട്ടുണ്ട്.