സിലഗുഡി: വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിൽ നടന്ന വെടിവയ്പ് വംശഹത്യ തന്നെയാണെന്നു മുഖ്യമന്ത്രി മമത ബാനർജി.
ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് രാഷ്ട്രീയനേതാക്കളെ തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ വിലക്കിയതു വസ്തുതകൾ മറച്ചുവയ്ക്കുന്നതിനാണെന്നാരോപിച്ച മുഖ്യമന്ത്രി ബുധനാഴ്ച സിതാൽകുച്ചി സന്ദർശിക്കുമെന്നും സിലഗുഡിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാര്യപ്രാപ്തിയില്ലാത്ത ഒരു ആഭ്യന്തരമന്ത്രിയും ഒരു കേന്ദ്രസർക്കാരുമാണു നമുക്കുള്ളതെന്ന വിമർശനവും അവർ ഉന്നയിച്ചു.
ശനിയാഴ്ച വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണരാണു കൊല്ലപ്പെട്ടത്. റൈഫിളുകൾ തട്ടിപ്പറിക്കാൻ ആളുകൾ ശ്രമിക്കുന്പോഴാണു സിആർപിഎഫ് സംഘം ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു.
പ്രശ്നത്തെ എങ്ങനെ നേരിടണമെന്നു സിഐഎസ്എഫിന് അറിയില്ലായിരുന്നുവെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിആർപിഎഫിൽ ഒരു വിഭാഗം ജനങ്ങൾക്കുനേരെ അതിക്രമങ്ങൾ കാണിക്കുന്നതായി ആദ്യഘട്ട വോട്ടെടുപ്പിനിടെ നന്ദിഗ്രാമിൽവച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആരും ഗൗരവമായെടുത്തില്ലെന്നും അവർ പറഞ്ഞു.
കൊല്ലപ്പെട്ട ഒരാളുടെ സഹോദരനോടു വാർത്താസമ്മേളനത്തിനിടെ വീഡിയോ കോളിലൂടെ മമത സംസാരിച്ചു. കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്ന ഉറപ്പും നൽകി. വോട്ടുചെയ്യാൻ കാത്തുനിന്നവർക്കുനേരെ പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ഇദ്ദേഹം മുഖ്യമന്ത്രിയോടു വെളിപ്പെടുത്തുകയും ചെയ്തു.
ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് രാഷ്ട്രീയനേതാക്കളെ തെരഞ്ഞെടുപ്പ് കമ്മീഷൻ 72 മണിക്കൂർ വിലക്കിയതു വസ്തുതകൾ മറച്ചുവയ്ക്കുന്നതിനാണെന്നാരോപിച്ച മുഖ്യമന്ത്രി ബുധനാഴ്ച സിതാൽകുച്ചി സന്ദർശിക്കുമെന്നും സിലഗുഡിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാര്യപ്രാപ്തിയില്ലാത്ത ഒരു ആഭ്യന്തരമന്ത്രിയും ഒരു കേന്ദ്രസർക്കാരുമാണു നമുക്കുള്ളതെന്ന വിമർശനവും അവർ ഉന്നയിച്ചു.
ശനിയാഴ്ച വോട്ടെടുപ്പിനിടെ സിഐഎസ്എഫ് നടത്തിയ വെടിവയ്പിൽ നാലു ഗ്രാമീണരാണു കൊല്ലപ്പെട്ടത്. റൈഫിളുകൾ തട്ടിപ്പറിക്കാൻ ആളുകൾ ശ്രമിക്കുന്പോഴാണു സിആർപിഎഫ് സംഘം ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു.
പ്രശ്നത്തെ എങ്ങനെ നേരിടണമെന്നു സിഐഎസ്എഫിന് അറിയില്ലായിരുന്നുവെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിആർപിഎഫിൽ ഒരു വിഭാഗം ജനങ്ങൾക്കുനേരെ അതിക്രമങ്ങൾ കാണിക്കുന്നതായി ആദ്യഘട്ട വോട്ടെടുപ്പിനിടെ നന്ദിഗ്രാമിൽവച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആരും ഗൗരവമായെടുത്തില്ലെന്നും അവർ പറഞ്ഞു.
കൊല്ലപ്പെട്ട ഒരാളുടെ സഹോദരനോടു വാർത്താസമ്മേളനത്തിനിടെ വീഡിയോ കോളിലൂടെ മമത സംസാരിച്ചു. കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്ന ഉറപ്പും നൽകി. വോട്ടുചെയ്യാൻ കാത്തുനിന്നവർക്കുനേരെ പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ഇദ്ദേഹം മുഖ്യമന്ത്രിയോടു വെളിപ്പെടുത്തുകയും ചെയ്തു.