ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ചു. റെംഡെസിവിർ ഇഞ്ചക്ഷൻ, റെംഡെസിവിർ മരുന്നിന്റെ ഘടകങ്ങൾ എന്നിവയുടെ കയറ്റുമതിയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെയാണ് നിരോധനം.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെംഡെസിവിറിനു വർധിച്ച തോതിലുള്ള ആവശ്യമുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കൂടുതൽ ആളുകൾക്ക് മരുന്ന് ലഭിക്കുമെന്ന് ഉറപ്പാക്കാനും പൂഴ്ത്തിവയ്പ് തടയാനും റെംഡെസിവിറിന്റെ നിർമാതാക്കൾ അവരുടെ വിതരണക്കാരുടേത് അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
റെംഡെസിവിറിന്റെ ഉത്പാദനം വർധിപ്പിക്കാനായി ഫാർമസ്യൂട്ടിക്കൽ വകുപ്പ് ആഭ്യന്തര മരുന്ന നിർമാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെ ന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെംഡെസിവിറിനു വർധിച്ച തോതിലുള്ള ആവശ്യമുണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കൂടുതൽ ആളുകൾക്ക് മരുന്ന് ലഭിക്കുമെന്ന് ഉറപ്പാക്കാനും പൂഴ്ത്തിവയ്പ് തടയാനും റെംഡെസിവിറിന്റെ നിർമാതാക്കൾ അവരുടെ വിതരണക്കാരുടേത് അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
റെംഡെസിവിറിന്റെ ഉത്പാദനം വർധിപ്പിക്കാനായി ഫാർമസ്യൂട്ടിക്കൽ വകുപ്പ് ആഭ്യന്തര മരുന്ന നിർമാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെ ന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.