മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന പോലീസ് ഓഫീസർ സച്ചിൻ വാസെയുടെ കൂട്ടാളിയായ പോലീസ് ഓഫീസർ അറസ്റ്റിൽ. അസിസ്റ്റന്റ് ഇൻസ്പെക്ടറായ റിയാസ് കാസിയ എന്നയാളെയാണ് ദേശീയ അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്.
അംബാനിയുടെ വസതിക്കുമുന്നിൽ പാർക്ക്ചെയ്തിരുന്ന വാഹനത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയതിലും പിന്നാലെ വാഹന ഉടമയായ മൻസുക് ഹിരൺ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതിലും റിയാസ് കാസിയെ എൻഐഎ സംഘം പലതവണ ചോദ്യംചെയ്തിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കാസിയെ തുടരന്വേഷണത്തിനായി ഈ മാസം 16 വരെ എൻഐഎ കസ്റ്റഡിയിൽ അയയ്ക്കുകയും ചെയ്തു.
വിക്രോളിയിയിൽ വാഹനങ്ങളുടെ നന്പർ പ്ലേറ്റ് നിര്‍മിക്കുന്ന ഒരു കടയി
ല്‍ റിയാസ് കാസിയ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റൊരു കടയിൽ നിന്ന് കംപ്യൂട്ടറും വീഡിയോ റിക്കാർഡറും വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം 13 നാണു വാസയെ എൻഐഎ പിടികൂടിയത്. മുൻ പോലീസ് ഓഫീസർ വിനായക് ഷിൻഡെ, ക്രിക്കറ്റ് വാതുവയ്പുകാരൻ നരേഷ് ഗൗഡ് എന്നിവരെയും എൻഐഎ അറസ്റ്റ്ചെയ്തിരുന്നു.
അംബാനിയുടെ വസതിക്കുമുന്നിൽ പാർക്ക്ചെയ്തിരുന്ന വാഹനത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയതിലും പിന്നാലെ വാഹന ഉടമയായ മൻസുക് ഹിരൺ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതിലും റിയാസ് കാസിയെ എൻഐഎ സംഘം പലതവണ ചോദ്യംചെയ്തിരുന്നു. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കാസിയെ തുടരന്വേഷണത്തിനായി ഈ മാസം 16 വരെ എൻഐഎ കസ്റ്റഡിയിൽ അയയ്ക്കുകയും ചെയ്തു.
വിക്രോളിയിയിൽ വാഹനങ്ങളുടെ നന്പർ പ്ലേറ്റ് നിര്‍മിക്കുന്ന ഒരു കടയി
ല്‍ റിയാസ് കാസിയ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റൊരു കടയിൽ നിന്ന് കംപ്യൂട്ടറും വീഡിയോ റിക്കാർഡറും വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം 13 നാണു വാസയെ എൻഐഎ പിടികൂടിയത്. മുൻ പോലീസ് ഓഫീസർ വിനായക് ഷിൻഡെ, ക്രിക്കറ്റ് വാതുവയ്പുകാരൻ നരേഷ് ഗൗഡ് എന്നിവരെയും എൻഐഎ അറസ്റ്റ്ചെയ്തിരുന്നു.