ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭയവും ആശങ്കയും സർക്കാർ കണക്കിലെടുക്കണമെന്നും പ്രിയങ്ക കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ കോവിഡ് വ്യാപനം പ്രതിദിന നിരക്ക് ഒന്നര ലക്ഷം കടന്നതു ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക കത്തെഴുതിയത്. എല്ലാ വിദ്യാർഥികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നതു പ്രായോഗികമാകില്ല. വളരെ അപകടകരമായ സ്ഥിതിയാണ് രാജ്യത്തുള്ളത്. വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമല്ല, അവരുടെ അധ്യാപകരുടെയും പരീക്ഷാ മേൽനോട്ടക്കാർക്കും അവരുടെ കുടുംബത്തിനും ഇതുമൂലമുണ്ടാകുന്ന പ്രതിസന്ധി അപകടകരമായ സ്ഥിതിയുണ്ടാക്കും. ആളുകൾ തിങ്ങിക്കൂടുന്നത് ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങൾ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർഥികൾ അപകടകരമായ അവസ്ഥയിൽ പെടാൻ നിർബന്ധിക്കപ്പെടുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിക്ക് കത്തയച്ച കാര്യം പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെ പ്രിയങ്കയ്ക്കു പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രിയങ്കയുടെ ട്വീറ്റ് ഷെയർ ചെയ്ത രാഹുൽ, ഇക്കാര്യത്തിൽ ചർച്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കാവൂയെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയ നടപടികളാണ് എടുക്കുന്നതെന്ന് ആരോപിച്ച് ശിവസേന അടക്കമുള്ള പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
18 വയസിനു താഴെയുള്ള കുട്ടികൾക്കുള്ള വാക്സിൻ ഇതുവരെ പുറത്തിറങ്ങാത്തതിനാൽ ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഒരു ലക്ഷത്തിലധികം വിദ്യാർഥികളും രക്ഷിതാക്കളും കത്തയച്ചതായി സിബിഎസ്ഇ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ മേയ് നാല് മുതൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്തേണ്ടിയിരുന്ന പരീക്ഷ മേയ്-ജൂണിലേക്കു മാറ്റി നിശ്ചയിക്കുകയായിരുന്നു. ഏകദേശം 11 ലക്ഷത്തോളം വിദ്യാർഥികൾ ബോർഡ് പരീക്ഷ എഴുതുമെന്നാണ് കണക്കുകൾ.
രാജ്യത്തെ കോവിഡ് വ്യാപനം പ്രതിദിന നിരക്ക് ഒന്നര ലക്ഷം കടന്നതു ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക കത്തെഴുതിയത്. എല്ലാ വിദ്യാർഥികൾക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നതു പ്രായോഗികമാകില്ല. വളരെ അപകടകരമായ സ്ഥിതിയാണ് രാജ്യത്തുള്ളത്. വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമല്ല, അവരുടെ അധ്യാപകരുടെയും പരീക്ഷാ മേൽനോട്ടക്കാർക്കും അവരുടെ കുടുംബത്തിനും ഇതുമൂലമുണ്ടാകുന്ന പ്രതിസന്ധി അപകടകരമായ സ്ഥിതിയുണ്ടാക്കും. ആളുകൾ തിങ്ങിക്കൂടുന്നത് ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങൾ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർഥികൾ അപകടകരമായ അവസ്ഥയിൽ പെടാൻ നിർബന്ധിക്കപ്പെടുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിക്ക് കത്തയച്ച കാര്യം പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചതിനു പിന്നാലെ പ്രിയങ്കയ്ക്കു പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രിയങ്കയുടെ ട്വീറ്റ് ഷെയർ ചെയ്ത രാഹുൽ, ഇക്കാര്യത്തിൽ ചർച്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കാവൂയെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയ നടപടികളാണ് എടുക്കുന്നതെന്ന് ആരോപിച്ച് ശിവസേന അടക്കമുള്ള പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
18 വയസിനു താഴെയുള്ള കുട്ടികൾക്കുള്ള വാക്സിൻ ഇതുവരെ പുറത്തിറങ്ങാത്തതിനാൽ ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഒരു ലക്ഷത്തിലധികം വിദ്യാർഥികളും രക്ഷിതാക്കളും കത്തയച്ചതായി സിബിഎസ്ഇ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷകൾ മേയ് നാല് മുതൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്തേണ്ടിയിരുന്ന പരീക്ഷ മേയ്-ജൂണിലേക്കു മാറ്റി നിശ്ചയിക്കുകയായിരുന്നു. ഏകദേശം 11 ലക്ഷത്തോളം വിദ്യാർഥികൾ ബോർഡ് പരീക്ഷ എഴുതുമെന്നാണ് കണക്കുകൾ.