വാഷിംഗ്ടണ്‍: ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഇന്‍ജെന്യൂറ്റി ഹെലികോപ്റ്റര്‍ പറപ്പിക്കുന്നത് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നീട്ടി. റോട്ടറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണപ്പറക്കല്‍ നീട്ടിവച്ചതെന്നു നാസ അറിയിച്ചു.
പെര്‍സീവിയറന്‍സ് റോവറില്നിന്നു ചൊവ്വായുടെ പ്രതലത്തിൽ ഇറങ്ങിയ ഇന്‍ജെന്യൂറ്റിയുടെ പരീക്ഷണപ്പറക്കല്‍ ഞായറാഴ്ച നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. 30 സെക്കൻഡ് മുകളിലോട്ട് പറന്ന് പെർസീവിയറൻസ് റോവറിന്റെ ചിത്രമെടുക്കുകയായിരുന്നു ലക്ഷ്യം.
വെള്ളിയാഴ്ച റോട്ടറിൽ സാങ്കേതിക തകരാർ കണ്ടെത്തിയെന്നും ഇതു പരിഹരിച്ചശേഷം പരീക്ഷണപ്പറക്കൽ നടത്തുമെന്നും നാസ അറിയിച്ചു. ബുധനാഴ്ചയ്ക്കുശേഷം പറക്കൽ നടത്തിയേക്കും. ഫെബ്രുവരി 18 നാണ് ചൊവ്വായുടെ ജസേറോ ക്രേറ്ററില്‍ പെര്‍സീവിയറന്‍സ് റോവര്‍ ഇറങ്ങിയത്. പറക്കൽ വിജയിച്ചാൽ മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ദൗത്യത്തിൽ നാസ വിജയിക്കും.
പെര്‍സീവിയറന്‍സ് റോവറില്നിന്നു ചൊവ്വായുടെ പ്രതലത്തിൽ ഇറങ്ങിയ ഇന്‍ജെന്യൂറ്റിയുടെ പരീക്ഷണപ്പറക്കല്‍ ഞായറാഴ്ച നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. 30 സെക്കൻഡ് മുകളിലോട്ട് പറന്ന് പെർസീവിയറൻസ് റോവറിന്റെ ചിത്രമെടുക്കുകയായിരുന്നു ലക്ഷ്യം.
വെള്ളിയാഴ്ച റോട്ടറിൽ സാങ്കേതിക തകരാർ കണ്ടെത്തിയെന്നും ഇതു പരിഹരിച്ചശേഷം പരീക്ഷണപ്പറക്കൽ നടത്തുമെന്നും നാസ അറിയിച്ചു. ബുധനാഴ്ചയ്ക്കുശേഷം പറക്കൽ നടത്തിയേക്കും. ഫെബ്രുവരി 18 നാണ് ചൊവ്വായുടെ ജസേറോ ക്രേറ്ററില്‍ പെര്‍സീവിയറന്‍സ് റോവര്‍ ഇറങ്ങിയത്. പറക്കൽ വിജയിച്ചാൽ മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ദൗത്യത്തിൽ നാസ വിജയിക്കും.