കോൽക്കത്ത: പശ്ചിമബംഗാളിൽ 44 നിയമസഭാ സീറ്റുകളിലേക്ക് ഇന്നലെ നടന്ന നാലാംഘട്ട പോളിംഗിനിടെ വ്യാപക അക്രമം. കൂച്ച് ബെഹാറിലെ സിതാൽകുച്ചിയിൽ ബിജെപി തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവയ്പിൽ നാലു യുവാക്കൾ കൊല്ലപ്പെട്ടു. മരിച്ചവർ 22നും 24നുമിടയിൽ പ്രായമുള്ളവരാണ്. അക്രമസംഭവങ്ങൾക്കിടയിലും ഇന്നലെ വൈകുന്നേരം ഏഴു വരെയുള്ള കണക്കുകൾ പ്രകാരം 80.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
സിതാൽകുച്ചിയിൽ പോളിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുശേഷം ബൂത്ത് നന്പർ 126ൽ ആദ്യ വോട്ടറായ ആനന്ദ ബർമൻ(18) കുഴഞ്ഞുവീണതാണു സംഭവങ്ങൾക്കു തുടക്കം. കേന്ദ്രസേനയിലെ ഉദ്യോഗസ്ഥർ ബർമനെ ശുശ്രൂഷിക്കുന്നതിനിടെ ഇയാൾ വെടിയേറ്റു മരിച്ചതായി വാർത്ത പരന്നു. ബർമൻ ബിജെപി അനുകൂലിയാണെന്നു ബിജെപി നേതൃത്വവും, കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരാണെന്നു തൃണമൂലും ആരോപിച്ചതോടെ സംഘടിച്ചെത്തിയ സ്ത്രീകളുൾപ്പെടെയുള്ള നാനൂറോളം പേർ ബൂത്തിനു മുന്നിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. വോട്ടിംഗ് മെഷീനുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് 15 തവണ വെടിയുതിർത്തതെന്ന്ചീഫ് ഇലക്ഷ ൻ ഓഫീസർ ആരിഫ് അഫ്താബിന് പോളിംഗ് ഉദ്യോഗസ്ഥർ നല്കിയ റിപ്പോർട്ടിലുണ്ട്. അതേസമയം, വെടിവയ്പിൽ തങ്ങളുടെ അഞ്ചു പ്രവർത്തകർ മരിച്ചുവെന്നു തൃണമൂൽ നേതാക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതിയും നല്കി.
സംഭവം വിവാദമായതോടെ, ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തൃണമൂൽ ബിജെപി നേതാക്കൾ രംഗത്തെത്തി. കേന്ദ്രസേനയാണ് കലാപം അഴിച്ചുവിട്ടതെന്നു മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അതേസമയം, ദീദിയുടെ ഗുണ്ടായിസം ബംഗാളിൽ നടപ്പാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി നാദിയ ജില്ലയിലെ സിലിഗുരി, കൃഷ്ണനഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. ഉന്നതതല അന്വേഷണം വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
മരിച്ച ബർമന്റെ സഹോദരൻ ബിജെപിയുടെ പ്രാദേശിക നേതാവാണെന്നും ബർമൻ ബിജെപി കുടുംബമാണെന്നും കൂച്ച്ബെഹാർ ബിജെപി ജില്ലാ കമ്മിറ്റി പ്രസിഡന്റ് മാലതി രവ റോയി പറഞ്ഞു. ദിൻഹത മണ്ഡലത്തിൽ തൃണമൂൽ പ്രവർത്തകരെ പോളിംഗ് ബൂത്തിൽ കയറ്റുന്നില്ലെന്നാരോപിച്ചായിരുന്നു സംഘർഷം. ബംഗാളിൽ എട്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. അഞ്ചാം ഘട്ടം 17നു നടക്കും. 22,26,29 തീയതികളിലും പോളിംഗ് നടക്കും.കൂച്ച് ബെഹാറിലെ ജോർപാക്കിയിലുള്ള 126/5 പോളിംഗ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പു നടത്തുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സിതാൽകുച്ചിയിൽ പോളിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുശേഷം ബൂത്ത് നന്പർ 126ൽ ആദ്യ വോട്ടറായ ആനന്ദ ബർമൻ(18) കുഴഞ്ഞുവീണതാണു സംഭവങ്ങൾക്കു തുടക്കം. കേന്ദ്രസേനയിലെ ഉദ്യോഗസ്ഥർ ബർമനെ ശുശ്രൂഷിക്കുന്നതിനിടെ ഇയാൾ വെടിയേറ്റു മരിച്ചതായി വാർത്ത പരന്നു. ബർമൻ ബിജെപി അനുകൂലിയാണെന്നു ബിജെപി നേതൃത്വവും, കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരാണെന്നു തൃണമൂലും ആരോപിച്ചതോടെ സംഘടിച്ചെത്തിയ സ്ത്രീകളുൾപ്പെടെയുള്ള നാനൂറോളം പേർ ബൂത്തിനു മുന്നിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. വോട്ടിംഗ് മെഷീനുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് 15 തവണ വെടിയുതിർത്തതെന്ന്ചീഫ് ഇലക്ഷ ൻ ഓഫീസർ ആരിഫ് അഫ്താബിന് പോളിംഗ് ഉദ്യോഗസ്ഥർ നല്കിയ റിപ്പോർട്ടിലുണ്ട്. അതേസമയം, വെടിവയ്പിൽ തങ്ങളുടെ അഞ്ചു പ്രവർത്തകർ മരിച്ചുവെന്നു തൃണമൂൽ നേതാക്കൾ പറഞ്ഞു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതിയും നല്കി.
സംഭവം വിവാദമായതോടെ, ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തൃണമൂൽ ബിജെപി നേതാക്കൾ രംഗത്തെത്തി. കേന്ദ്രസേനയാണ് കലാപം അഴിച്ചുവിട്ടതെന്നു മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അതേസമയം, ദീദിയുടെ ഗുണ്ടായിസം ബംഗാളിൽ നടപ്പാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി നാദിയ ജില്ലയിലെ സിലിഗുരി, കൃഷ്ണനഗർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോദി. ഉന്നതതല അന്വേഷണം വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
മരിച്ച ബർമന്റെ സഹോദരൻ ബിജെപിയുടെ പ്രാദേശിക നേതാവാണെന്നും ബർമൻ ബിജെപി കുടുംബമാണെന്നും കൂച്ച്ബെഹാർ ബിജെപി ജില്ലാ കമ്മിറ്റി പ്രസിഡന്റ് മാലതി രവ റോയി പറഞ്ഞു. ദിൻഹത മണ്ഡലത്തിൽ തൃണമൂൽ പ്രവർത്തകരെ പോളിംഗ് ബൂത്തിൽ കയറ്റുന്നില്ലെന്നാരോപിച്ചായിരുന്നു സംഘർഷം. ബംഗാളിൽ എട്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. അഞ്ചാം ഘട്ടം 17നു നടക്കും. 22,26,29 തീയതികളിലും പോളിംഗ് നടക്കും.കൂച്ച് ബെഹാറിലെ ജോർപാക്കിയിലുള്ള 126/5 പോളിംഗ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പു നടത്തുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.