ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായതിലും വാക്സിൻ വിതരണത്തിലും കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്ത്.
നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രാജ്യത്തെ സ്ഥിതിഗതികൾ മോശമാക്കിയെന്നും വാക്സിൻ കയറ്റുമതി ചെയ്തത് ക്ഷാമത്തിനു കാരണമാക്കിയെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. തൻപ്രമാണിത്തമുള്ള സർക്കാരിനു നല്ല നിർദേശങ്ങളോട് അലർജിയാണെന്നു കുറ്റപ്പെടുത്തിയ രാഹുൽ, കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള യോഗത്തിലാണ് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സർക്കാരിനെതിരേ രൂക്ഷ വിമർശനം നടത്തിയത്. മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണു സ്ഥിതി രൂക്ഷമാക്കിയത്. പ്രതിരോധ നടപടികളിൽ കേന്ദ്ര സർക്കാർ വരുത്തിയ വീഴ്ച കോണ്ഗ്രസ് സർക്കാരുകൾ വരുത്തരുതെന്നും യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരോടും മന്ത്രിമാരോടും സോണിയ നിർദേശിച്ചു.
പരിശോധനയ്ക്കും പിന്തുടരലിനും വാക്സിനേഷനും മുൻഗണന നൽകണം. മരുന്ന്, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങൾക്ക് ഇടയാക്കുന്ന യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാത്പര്യവും പൊതുജന ആരോഗ്യവുമാണ് ഇക്കാര്യത്തിൽ മുൻഗണന നൽകേണ്ടതെന്നും സോണിയ പറഞ്ഞു.
സാധാരണക്കാരെയാണ് കോവിഡ് മോശമായി ബാധിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ രാഹുൽ, ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാക്സിൻ ഉത്പാദനത്തിൽ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലാക്കി. ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് നൽകിയത്. ഇങ്ങനെ പോയാൽ 75 ശതമാനം ആളുകൾക്ക് വാക്സിൻ നൽകാൻ വർഷങ്ങളെടുക്കുമെന്നും രാഹുൽ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രാജ്യത്തെ സ്ഥിതിഗതികൾ മോശമാക്കിയെന്നും വാക്സിൻ കയറ്റുമതി ചെയ്തത് ക്ഷാമത്തിനു കാരണമാക്കിയെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. തൻപ്രമാണിത്തമുള്ള സർക്കാരിനു നല്ല നിർദേശങ്ങളോട് അലർജിയാണെന്നു കുറ്റപ്പെടുത്തിയ രാഹുൽ, കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള യോഗത്തിലാണ് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സർക്കാരിനെതിരേ രൂക്ഷ വിമർശനം നടത്തിയത്. മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണു സ്ഥിതി രൂക്ഷമാക്കിയത്. പ്രതിരോധ നടപടികളിൽ കേന്ദ്ര സർക്കാർ വരുത്തിയ വീഴ്ച കോണ്ഗ്രസ് സർക്കാരുകൾ വരുത്തരുതെന്നും യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരോടും മന്ത്രിമാരോടും സോണിയ നിർദേശിച്ചു.
പരിശോധനയ്ക്കും പിന്തുടരലിനും വാക്സിനേഷനും മുൻഗണന നൽകണം. മരുന്ന്, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ ഉറപ്പാക്കണം. ആൾക്കൂട്ടങ്ങൾക്ക് ഇടയാക്കുന്ന യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാത്പര്യവും പൊതുജന ആരോഗ്യവുമാണ് ഇക്കാര്യത്തിൽ മുൻഗണന നൽകേണ്ടതെന്നും സോണിയ പറഞ്ഞു.
സാധാരണക്കാരെയാണ് കോവിഡ് മോശമായി ബാധിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ രാഹുൽ, ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാക്സിൻ ഉത്പാദനത്തിൽ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലാക്കി. ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് നൽകിയത്. ഇങ്ങനെ പോയാൽ 75 ശതമാനം ആളുകൾക്ക് വാക്സിൻ നൽകാൻ വർഷങ്ങളെടുക്കുമെന്നും രാഹുൽ പറഞ്ഞു.