കോൽക്കത്ത: പശ്ചിമ ബംഗാളിൽ മോഷണക്കേസ് അന്വേഷിക്കാനെത്തിയ ബിഹാറിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. ഉത്തർദിൻജ്പുർ ജില്ലയിലെ പൻന്തപാട ഗ്രാമത്തിലാണ് സംഭവം.
ബിഹാറിലെ കിഷൻഗജ്ജ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വിനി കുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് അശ്വിനി കുമാറിൻറെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്.
എന്നാൽ അക്രമാസക്തരായ ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അശ്വിനി കുമാറിന് ഗുരുതര പരിക്കേറ്റു. തുടർന്ന് പാഞ്ചിപര ഒൗട്ട്പോസ്റ്റിൽ നിന്നുള്ള പോലീസുകാരെത്തിയാണ് ഇവരെ രക്ഷിച്ചത്.
അശ്വിനി കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിഹാറിലെ കിഷൻഗജ്ജ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വിനി കുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് അശ്വിനി കുമാറിൻറെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്.
എന്നാൽ അക്രമാസക്തരായ ജനക്കൂട്ടം പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അശ്വിനി കുമാറിന് ഗുരുതര പരിക്കേറ്റു. തുടർന്ന് പാഞ്ചിപര ഒൗട്ട്പോസ്റ്റിൽ നിന്നുള്ള പോലീസുകാരെത്തിയാണ് ഇവരെ രക്ഷിച്ചത്.
അശ്വിനി കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.