വാരാണസി: ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പരാതിക്കാരനായ ഹരിഹർ പാണ്ഡെയ്ക്കു വധഭീഷണി.
ഇതേത്തുടർന്ന് ഇദ്ദേഹത്തിനു സുരക്ഷ ഏർപ്പെടുത്തിയതായി പോലീസ് കമ്മീഷണർ എ. സതീഷ് ഗണേഷ് അറിയിച്ചു. മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിശോധന നടത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു (എഎസ്ഐ) വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി വ്യാഴാഴ്ച നിർദേശിച്ചിരുന്നു.
കോടതി വിധിക്കു പിന്നാലെ വീട്ടിലെത്തിയ തന്നെ അജ്ഞാത നന്പറിൽ നിന്ന് ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു ഹരിഹർ പാണ്ഡെ പറഞ്ഞു. കേസിൽ ജയിച്ചേക്കാമെങ്കിലും പുരാവസ്തു വകുപ്പ് പരിശോധിച്ച ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുമെന്നു കരുതേണ്ടെന്നായിരുന്നു ഭീഷണി. തന്നെയും കൂട്ടാളികളെയും വധിക്കുമെന്നും ഫോൺ ചെയ്തയാൾ ഭീഷണിപ്പെടുത്തിയെന്ന് പാണ്ഡെ പറയുന്നു.
ഇതേത്തുടർന്ന് ഇദ്ദേഹത്തിനു സുരക്ഷ ഏർപ്പെടുത്തിയതായി പോലീസ് കമ്മീഷണർ എ. സതീഷ് ഗണേഷ് അറിയിച്ചു. മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിശോധന നടത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു (എഎസ്ഐ) വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി വ്യാഴാഴ്ച നിർദേശിച്ചിരുന്നു.
കോടതി വിധിക്കു പിന്നാലെ വീട്ടിലെത്തിയ തന്നെ അജ്ഞാത നന്പറിൽ നിന്ന് ഒരാൾ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു ഹരിഹർ പാണ്ഡെ പറഞ്ഞു. കേസിൽ ജയിച്ചേക്കാമെങ്കിലും പുരാവസ്തു വകുപ്പ് പരിശോധിച്ച ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുമെന്നു കരുതേണ്ടെന്നായിരുന്നു ഭീഷണി. തന്നെയും കൂട്ടാളികളെയും വധിക്കുമെന്നും ഫോൺ ചെയ്തയാൾ ഭീഷണിപ്പെടുത്തിയെന്ന് പാണ്ഡെ പറയുന്നു.