സിറ്റിയെ വീഴ്ത്തി ലീഡ്സ്

12:43 AM Apr 11, 2021 | Deepika.com
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തിലേക്ക് മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിൽവച്ച് 2-1ന് ലീഡ്സ് യുണൈറ്റഡ് കീഴടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലിയാം കൂപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ലീഡ്സ് ആണ് സിറ്റിയെ വീഴ്ത്തിയതെന്നതാണ് ശ്രദ്ധേയം. സ്റ്റൂവർട്ട് ഡാളസിന്‍റെ (42’, 90+1’) ഇരട്ട ഗോളാണ് ലീഡ്സിനു ജയം സമ്മാനിച്ചത്. ഫെറാൻ ടോറെസിന്‍റെ (76’) വകയായിരുന്നു സിറ്റിയുടെ ഗോൾ. 2012ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ റോബിൻ വാൻ പേഴ്സിക്കുശേഷം എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിക്കെതിരേ 90-ാം മിനിറ്റിൽ ഗോൾ നേടുന്ന ആദ്യ താരമാണ് ഡാളസ്.

ഇപിഎലിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഒരു ടീമിനോട് 2007 ഫെബ്രുവരിക്കുശേഷം സിറ്റി ഹോം മത്സരത്തിൽ പരാജയപ്പെടുന്നത് ഇതാദ്യമാണ്. 77 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരേ ടീമിനെ ഇറക്കിയ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് ഇതുവരെ കീഴടക്കാൻ സാധിക്കാത്ത രണ്ട് ടീമുകളിൽ ഒന്നാണ് ലീഡ്സ്.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-1ന് ആസ്റ്റൺ വില്ലയെ കീഴടക്കി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ലിവർപൂളിന്‍റെ ഹോം ജയം. മുഹമ്മദ് സല (57'), അലക്സാണ്ടർ അർനോൾഡ് (90+1') എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിത്.

32 മത്സരങ്ങളിൽനിന്ന് 74 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിന്‍റെ തലപ്പത്ത്. 31 മത്സരങ്ങളിൽനിന്ന് 52 പോയിന്‍റുമായി ലിവർപൂൾ നാലാം സ്ഥാനത്ത് എത്തി. 31 മത്സരങ്ങളിൽനിന്ന് 45 പോയിന്‍റുമായി ലീഡ്സ് യുണൈറ്റഡ് 10-ാമതാണ്.