ഡിവില്യേഴ്സിന്റെ ബാറ്റിംഗ് ആണ് ആർസിബിയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. ഗ്ലെൻ മാക്സ് വെൽ (28 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 39), ക്യാപ്റ്റൻ വിരാട് കോഹ്ലി (29 പന്തിൽ നാല് ഫോറിന്റെ അകന്പടിയോടെ 33) എന്നിവരും മികവ് പുറത്തെടുത്തു.
അഞ്ചാം നന്പറായാണ് ഡിവില്യേഴ്സിനെ ഇറക്കിയത്. ഡിവില്യേഴ്സ് മൂന്ന്, നാല് നന്പറുകളിൽ ക്രീസിലെത്തണമെന്ന യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ നിർദേശിച്ചു.
എന്നാൽ, അതിനെ ഖണ്ഡിക്കാൻ കണക്കുകൾ നിരത്തുന്നതും കണ്ടു. 2015നുശേഷം ഡിവില്യേഴ്സ് മുംബൈ ഇന്ത്യൻസിനെതിരേ ഡെത്ത് ഓവറുകളിൽ (16-20) 207 റണ്‍സ് അടിച്ചെടുത്തു. 249.40 ആണ് സ്ട്രൈക്ക് റേറ്റ്. 17 ഫോറും 15 സിക്സും ഇക്കാലയളവിൽ ഡിവില്യേഴ്സിന്റെ ബാറ്റിൽനിന്ന് പിറന്നു. ഇക്കാലയളലിൽ മുംബൈയുടെ പേരുകേട്ട പേസർമാർക്കെതിരേ ഡിവില്യേഴ്സ് നേടിയ സ്കോർ കണക്ക് ഇങ്ങനെ: ട്രെന്റ് ബോൾട്ട് - 50 റണ്‍സ് (19 പന്തിൽ), ജസ്പ്രീത് ബുംറ - 69 (30), ലസിത് മലിംഗ - 44 (14), ഹാർദിക് പാണ്ഡ്യ - 33 (10).
എബിഡി എത്രാമനാകണം
12:43 AM Apr 11, 2021 | Deepika.com