കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാ ഘട്ടം ഇന്നു നടക്കും. 44 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബംഗാൾ മന്ത്രിമാരായ പാർഥ ചാറ്റർജി, അരുപ് ബിശ്വാസ് എന്നിവർ ഇന്നു ജനവിധി തേടുന്നു. രണ്ടു ബിജെപി എംപിമാരും മത്സരിക്കുന്നുണ്ട്. വടക്കൻ ബംഗാളിലെ കൂച്ച്ബെഹാർ, അലിപുർദുവാർ, തെക്കൻ മേഖലയിലെ സൗത്ത് 24 പർഗാനസ്, ഹൗറ, ഹൂഗ്ലി ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്നു തെരഞ്ഞെടുപ്പ്. ആകെ 372 സ്ഥാനാർഥികളാണുള്ളത്.
ലോക്സഭാംഗമായ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും ബംഗാൾ മന്ത്രി അരുപ് ബിശ്വാസും ഏറ്റുമുട്ടുന്ന ടോളിഗഞ്ചിലാണ് ഏറ്റവും ശ്രദ്ധേയ മത്സരം. ബംഗാളി സിനിമാ വ്യവസായത്തിന്റെ കേന്ദ്രമാണു തെക്കൻ കോൽക്കത്തയിലെ ടോളിഗഞ്ച്. തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽകൂടിയായ മന്ത്രി പാർഥ ചാറ്റർജി ബെഹല വെസ്റ്റ് മണ്ഡലത്തിലാണു മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥിയായ നടി ശ്രാബന്തി ചാറ്റർജിയാണ് പാർഥയുടെ പ്രധാന എതിരാളി. മൂന്നു തവണ പാർഥ ചാറ്റർജി വിജയിച്ച മണ്ഡലമാണിത്.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ മന്ത്രി രാജീബ് ബാനർജി ഹൗറ ജില്ലയിലെ ഡോംജുർ സീറ്റിൽ മത്സരിക്കുന്നു. ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റർജി, നിശിത് പ്രാമാണിക് എന്നിവർ യഥാക്രമം ചുചുര, ദിൻഹാട്ട സീറ്റുകളിൽ ജനവിധി തേടുന്നു. 294 അംഗ ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടമായിട്ടാണു തെരഞ്ഞടുപ്പ് നടക്കുക. മേയ് രണ്ടിനു ഫലം പ്രഖ്യാപിക്കും.
ലോക്സഭാംഗമായ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും ബംഗാൾ മന്ത്രി അരുപ് ബിശ്വാസും ഏറ്റുമുട്ടുന്ന ടോളിഗഞ്ചിലാണ് ഏറ്റവും ശ്രദ്ധേയ മത്സരം. ബംഗാളി സിനിമാ വ്യവസായത്തിന്റെ കേന്ദ്രമാണു തെക്കൻ കോൽക്കത്തയിലെ ടോളിഗഞ്ച്. തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽകൂടിയായ മന്ത്രി പാർഥ ചാറ്റർജി ബെഹല വെസ്റ്റ് മണ്ഡലത്തിലാണു മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥിയായ നടി ശ്രാബന്തി ചാറ്റർജിയാണ് പാർഥയുടെ പ്രധാന എതിരാളി. മൂന്നു തവണ പാർഥ ചാറ്റർജി വിജയിച്ച മണ്ഡലമാണിത്.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ മന്ത്രി രാജീബ് ബാനർജി ഹൗറ ജില്ലയിലെ ഡോംജുർ സീറ്റിൽ മത്സരിക്കുന്നു. ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റർജി, നിശിത് പ്രാമാണിക് എന്നിവർ യഥാക്രമം ചുചുര, ദിൻഹാട്ട സീറ്റുകളിൽ ജനവിധി തേടുന്നു. 294 അംഗ ബംഗാൾ നിയമസഭയിലേക്ക് എട്ടു ഘട്ടമായിട്ടാണു തെരഞ്ഞടുപ്പ് നടക്കുക. മേയ് രണ്ടിനു ഫലം പ്രഖ്യാപിക്കും.