ശ്രീനഗർ: കാഷ്മീരിൽ അൻസാർ ഘസ്വാതുൾ ഹിന്ദ് തലവൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ ഏഴു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപിയാൻ, പുൽവാമ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ.
ഷോപിയാനിലെ ഏറ്റുമുട്ടലിൽ അഞ്ചും പുൽവാമയിലെ ത്രാലിൽ രണ്ടും ഭീകരരാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഷോപിയാൻ പട്ടണത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. നാലു സുരക്ഷാസൈനികർക്കു പരിക്കേറ്റു. അൻസാർ ഘാസ്വതുൾ ഹിന്ദ് തലവൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ രണ്ടു ഭീകരർ പ്രദേശത്തെ മോസ്കിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു.
ഭീകരന്റെ സഹോദരനെയും പ്രദേശത്തെ ഇമാമിനെയും മോസ്കിലേക്ക് അയച്ച് ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ രക്ഷപ്പെട്ടു. ത്രാൽ മേഖലയിൽ ഭീകരർ എത്തിയെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതെന്നു കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു.
ഷോപിയാനിലെ ഏറ്റുമുട്ടലിൽ അഞ്ചും പുൽവാമയിലെ ത്രാലിൽ രണ്ടും ഭീകരരാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഷോപിയാൻ പട്ടണത്തിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. നാലു സുരക്ഷാസൈനികർക്കു പരിക്കേറ്റു. അൻസാർ ഘാസ്വതുൾ ഹിന്ദ് തലവൻ ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ രണ്ടു ഭീകരർ പ്രദേശത്തെ മോസ്കിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു.
ഭീകരന്റെ സഹോദരനെയും പ്രദേശത്തെ ഇമാമിനെയും മോസ്കിലേക്ക് അയച്ച് ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ രക്ഷപ്പെട്ടു. ത്രാൽ മേഖലയിൽ ഭീകരർ എത്തിയെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇംതിയാസ് അഹമ്മദ് ഷാ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതെന്നു കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു.