വാരാണസി: ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രകോപന നിലപാടുമായി ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. മസ്ജിദ് നീക്കംചെയ്യണമെന്നും ഇന്ത്യ ഉടൻ ഹിന്ദുരാഷ്ട്രമായി മാറുമെന്നുമാണ് വിവാദങ്ങളുടെ തോഴനായ സുരേന്ദ്ര സിംഗ് എന്ന ജനപ്രതിനിധിയുടെ നിലപാട്.
മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിശോധന നടത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു (എഎസ്ഐ) വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി വ്യാഴാഴ്ച നിർദേശിച്ചിരുന്നു.
കോടതിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുകയാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ബൈരിയയിൽനിന്നുള്ള ജനപ്രതിനിധിയായ സുരേന്ദ്ര സിംഗ് പറഞ്ഞു. മസ്ജിദ് മാറ്റി പകരം ശിവക്ഷേത്രം നിർമിക്കും. ഇന്ത്യ ഹിന്ദുരാഷ്ട്രം ആകുമെന്ന സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഭരണകാലത്തു സഫലമാകുമെന്നും എംഎൽഎ പറയുന്നു.
മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിശോധന നടത്തണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോടു (എഎസ്ഐ) വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരി വ്യാഴാഴ്ച നിർദേശിച്ചിരുന്നു.
കോടതിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുകയാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ബൈരിയയിൽനിന്നുള്ള ജനപ്രതിനിധിയായ സുരേന്ദ്ര സിംഗ് പറഞ്ഞു. മസ്ജിദ് മാറ്റി പകരം ശിവക്ഷേത്രം നിർമിക്കും. ഇന്ത്യ ഹിന്ദുരാഷ്ട്രം ആകുമെന്ന സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഭരണകാലത്തു സഫലമാകുമെന്നും എംഎൽഎ പറയുന്നു.