ന്യൂഡൽഹി/കോൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന സിആർപിഎഫിനെതിരേയുള്ള പരാമർശങ്ങളിൽ വിശദീകരണം തേടി മുഖ്യമന്ത്രി മമത ബാനർജിക്കു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. പ്രകോപനപരവും വസ്തുതാവിരുദ്ധവുമാണു മുഖ്യമന്ത്രിയുടെ പരാമർശങ്ങളെന്നാണു നോട്ടീസിൽ പറയുന്നത്. അതേസമയം, ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുംവരെ നിലപാട് മാറ്റമില്ലെന്നു മമത പ്രതികരിച്ചു.
കേന്ദ്രസേനയ്ക്കെതിരേയുള്ള പരാമര്‍ശങ്ങളോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും മുഖ്യമന്ത്രി ലംഘിച്ചുവെന്നു വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നിനകം മറുപടി വേണമെന്നും ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ നോട്ടീസിനോടു കടുത്ത ഭാഷയിലാണു മമത പ്രതികരിച്ചത്. ബിജെപിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആജ്ഞാനുവർത്തികളായി സിആർപിഎഫ് പ്രവർത്തിക്കുകയാണ്. ബിജെപിക്കുവേണ്ടിയുള്ള പ്രവർത്തനം നിർത്തിയാൽ വിമർശനം അവസാനിപ്പിക്കാം. കാരണംകാണിക്കൽ നോട്ടസിനു മറുപടി നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രസേനയ്ക്കെതിരേയുള്ള പരാമര്‍ശങ്ങളോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും മുഖ്യമന്ത്രി ലംഘിച്ചുവെന്നു വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നിനകം മറുപടി വേണമെന്നും ആവശ്യമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ നോട്ടീസിനോടു കടുത്ത ഭാഷയിലാണു മമത പ്രതികരിച്ചത്. ബിജെപിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആജ്ഞാനുവർത്തികളായി സിആർപിഎഫ് പ്രവർത്തിക്കുകയാണ്. ബിജെപിക്കുവേണ്ടിയുള്ള പ്രവർത്തനം നിർത്തിയാൽ വിമർശനം അവസാനിപ്പിക്കാം. കാരണംകാണിക്കൽ നോട്ടസിനു മറുപടി നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.